രാജ്ഭവനിലെത്തി ഗവർണർ രാജേന്ദ്ര ആർലേക്കറുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രിയും ഭാര്യയും

The Chief Minister and his wife met Governor Rajendra Arlekar at Raj Bhavan.
The Chief Minister and his wife met Governor Rajendra Arlekar at Raj Bhavan.

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയും രാജ്ഭവനിലെത്തി ഗവർണർ രാജേന്ദ്ര ആർലേക്കറുമായി കൂടിക്കാഴ്ച നടത്തി. ബുധനാഴ്ച രാത്രി നടന്ന കൂടിക്കാഴ്ച 15 മിനിറ്റ് നീണ്ടു. എന്നാൽ, സൗഹൃദ സന്ദർശനമായിരുന്നെന്ന് കൂടിക്കാഴ്ചക്കുശേഷം രാജ്ഭവൻ വിശദീകരിച്ചു. മുഖ്യമന്ത്രിയെയും ഭാര്യയെയും ഗവർണർ ഗോവ സന്ദർശനത്തിന് ക്ഷണിച്ചു.

tRootC1469263">

ജനുവരി 22നും മുഖ്യമന്ത്രിയും കുടുംബവും രാജ്ഭവനിലെത്തി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറെ കണ്ടിരുന്നു. 25 മിനിറ്റ് നീണ്ടുനിന്ന കൂടിക്കാഴ്ചയാണ് നടന്നത്. അന്ന് രാജ്ഭവനിലേക്ക് മുഖ്യമന്ത്രിയെ പ്രഭാതസവാരിക്ക് ഗവർണർ ക്ഷണിക്കുകയും ചെയ്തിരുന്നു. രാജ്ഭവനിൽ നടക്കാനൊക്കെ നല്ല സ്ഥലമാണെന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോഴാണ് പ്രഭാതസവാരിക്കായി ഗവർണർ പിണറായിയെ ക്ഷണിച്ചത്. രാജ്ഭവനിലേത് നല്ല അന്തരീക്ഷമാണെന്നും ഇവിടെ വന്ന് എന്നും പ്രഭാത സവാരിയാകാം താനും ഒപ്പം കൂടാമെന്ന് ഗവർണർ പറഞ്ഞു.

ഗവർണർമാർ ബില്ലുകൾ പിടിച്ചുവെക്കുന്നതിന് പരിധി നിശ്ചയിച്ച സുപ്രീംകോടതി വിധിക്കെതിരെ കേരള ഗവർണർ പരസ്യമായി രംഗത്തെത്തിയിരുന്നു. ഇത്തരം കാര്യങ്ങളിൽ തീരുമാനം എടുക്കേണ്ടത് പാർലമെൻറാണെന്നും ജുഡീഷ്യറിയുടേത് അതിരുകടന്ന ഇടപെടലാണെന്നുമാണ് ഗവർണർ പറഞ്ഞത്. ഇതിനെതിരെ രാഷ്ട്രീയ പ്രതികരണങ്ങളുമുണ്ടായിരുന്നു. ഈ അവസരത്തിൽ മുഖ്യമന്ത്രി കൂടിക്കാഴ്ചക്ക് എത്തുന്നെന്ന വിവരത്തിന് രാജ്ഭവൻ വൃത്തങ്ങളും രാഷ്ട്രീയ പ്രാധാന്യം പ്രതീക്ഷിച്ചിരുന്നു.

നിയമസഭ പാസാക്കിയ ബില്ലുകൾ തടഞ്ഞുവെച്ച ഗവർണറുടെ നടപടിക്കെതിരെ തമിഴ്നാട് സർക്കാർ നൽകിയ ഹരജിയിലാണ് സമയപരിധി നിശ്ചയിച്ച് സുപ്രീംകോടതി ഉത്തരവിട്ടത്. ബില്ലുകൾക്ക് അംഗീകാരം നൽകുകയാണെങ്കിൽ ഒരു മാസത്തിനകം തീരുമാനമെടുക്കണമെന്നും ബില്ലുകൾ രാഷ്ട്രപതിക്ക് അയക്കുകയാണെങ്കിലോ, തിരിച്ചയക്കുകയാണെങ്കിലോ അത് മൂന്നു മാസത്തിനുള്ളിൽ ചെയ്യണമെന്നും കോടതി നിർദേശിച്ചിരുന്നു. തമിഴ്‌നാട് നിയമസഭ പാസാക്കിയ 10 ബില്ലുകൾ തീരുമാനമെടുക്കാതെ അനന്തമായി പിടിച്ചുവെച്ച ഗവർണർ ആൽ.എൻ. രവിയുടെ നടപടിക്കെതിരെയാണ് തമിഴ്നാട് സർക്കാർ കോടതിയെ സമീപിച്ചത്.

എന്നാൽ, ഗവർണർ ഒരു നിശ്ചിത സമയത്തിനുള്ളിൽ ബില്ലുകളിൽ തീരുമാനമെടുക്കണമെന്ന് ഭരണഘടനയിൽ സൂചിപ്പിച്ചിട്ടില്ലെന്ന് പറഞ്ഞാണ് അർലേക്കർ വിമർശിച്ചത്. ‘ഹരജി പരിഗണിച്ച ബെഞ്ച്, വിഷയം ഭരണഘടനാ ബെഞ്ചിന് വിടണമായിരുന്നു. അവർ ചർച്ച ചെയ്ത വിഷയം ഒരു ഭരണഘടനാ വിഷയമായിരുന്നു. ബില്ലിന് അംഗീകാരം നൽകാൻ ഗവർണർക്ക് ഭരണഘടന ഒരു സമയപരിധിയും നിശ്ചയിച്ചിട്ടില്ല. എന്നാൽ സുപ്രീം കോടതി സമയപരിധി വേണമെന്ന് പറഞ്ഞാൽ, അത് ഒന്നോ, മൂന്നോ മാസമായാലും, അത് ഒരു ഭരണഘടനാ ഭേദഗതിയാകും. കോടതിയാണ് ഭരണഘടന ഭേദഗതി ചെയ്യുന്നതെങ്കിൽ, നിയമസഭയും പാർലമെൻറും എന്തിനാണ്’ -എന്നായിരുന്നു അർലേക്കറുടെ ചോദ്യം.

Tags