പൊന്നമ്പല മേട്ടിലേക്ക് ആളുകളെ കടത്തിയ സംഭവം; പ്രതികളെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുത്തു നടത്തി

google news
ponnambalamedu case


പൊന്നമ്പലമേട്ടിലേക്ക് ആളുകളെ കടത്തിയ സംഭവത്തില്‍ അറസ്റ്റിലായ പ്രതികളെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുത്തു നടത്തി. ഫോറസ്റ്റ് ഉദ്യോഗസ്ഥരാണ് പ്രതികളെ പൊന്നമ്പല മേട്ടില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. നാരായണന്‍ നമ്പൂതിരിയെയും സംഘത്തെയും കൊണ്ടുപോയ വഴിയും പൂജ നടത്തിയ സ്ഥലവും ഉള്‍പ്പെടെ പ്രതികള്‍ വനപാലകര്‍ക്ക് കാണിച്ചുകൊടുത്തു. പ്രതികളെ ഇന്ന് പത്തനംതിട്ട ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.

പൊന്നമ്പലമേട്ടില്‍ തന്നെയാണ് പൂജ നടത്തിയതെന്ന് നാരായണന്‍ നമ്പൂതിരി പറഞ്ഞിരുന്നു. പൂജയ്ക്കായി പൊന്നമ്പലമേട്ടില്‍ പോയിരുന്നു. ചെയ്തതില്‍ തെറ്റില്ല. സാഹചര്യം ലഭിച്ചതു കൊണ്ട് പൂജ നടത്തിയതാണ്. അയ്യപ്പന്‍ തന്റെ ഉപാസനാമൂര്‍ത്തിയാണ്. അതുകൊണ്ടാണ് പൂജ നടത്തിയത്. അതില്‍ കേസെടുക്കേണ്ട കാര്യമില്ല എന്നും അദ്ദേഹം പറഞ്ഞു.

വനമേഖലയില്‍ അതിക്രമിച്ചു കടക്കല്‍ നാരായണന്‍ നമ്പൂതിരിക്കെതിരെ കേസെടുത്തിരുന്നു. വനമേഖലയില്‍ അതിക്രമിച്ചു കയറിയതിനാണ് കേസ്. മൂന്നുവര്‍ഷംവരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. 1972ലെ വന്യജീവി സംരക്ഷണ നിയമത്തിലെ സെക്ഷന്‍ (27, 51), കേരള വന നിയമം 1961 (ഭേദഗതി 1999) സെക്ഷന്‍ 27 (1) ഇ (4) എന്നീ വകുപ്പുകള്‍ അനുസരിച്ചാണ് കേസ്. ജാമ്യമില്ലാത്ത വകുപ്പുകളാണ് ഇവ.

Tags