പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജിലെ ആറാം നിലയിൽ നിന്ന് ചാടി രോഗിയുടെ കൂട്ടിരിപ്പുകാരനായ യുവാവ് മരിച്ചു

TomThompson ,Pariyaram Medical College ,death

പരിയാരം: കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രി ആറാം നിലയിൽ നിന്ന്  താഴേക്ക് ചാടിയ രോഗിയുടെ കൂട്ടരിപ്പുകാരൻ മരിച്ചു.
ശ്രീകണ്ഠാപുരം കാഞ്ഞിലേരി ആലക്കുന്നിലെ പുതുപ്പള്ളിഞ്ഞാലിൽ തോമസ്-ത്രേസ്യാമ്മ ദമ്പതികളുടെ മകൻ ടോം തോംസൺ(40)ആണ് മരിച്ചത്.
ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് സംഭവം.ടോം തോംസണിന്റെ പിതാവ് തോമസ് ഹെർണിയ ഓപ്പറേഷൻ കഴിഞ്ഞ് ഏഴാം നിലയിൽ അഡ്മിറ്റാണ്.ഇദ്ദേഹത്തെ പരിചരിക്കുന്നതിനാണ് മകനായ ടോം ആശുപത്രിയിൽ എത്തിയത്.

tRootC1469263">

നാല് ദിവസം മുമ്പാണ് തോമസ് ശസ്ത്രക്രിയക്കായി ഏഴാം നിലയിൽ 702-ാം വാർഡിൽ പ്രവേശിപ്പിക്കപ്പെട്ടത്.പുലർച്ചെ ഒന്നോടെയാണ് ഇയാൾ ആശുപത്രിയിൽ ബഹളമുണ്ടാക്കി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.സുരക്ഷാജീവനക്കാരും ആശുപത്രിയിൽ ഉണ്ടായിരുന്ന മറ്റ് കൂട്ടിരിപ്പുകാരും ഇടപെട്ടതോടെ ഇയാൾ പുറത്തേക്ക് ചാടുമെന്ന് ഭീഷണിപ്പെടുത്തി ഏഴാംനിലയിലെ സ്റ്റെയർകേസിന് സമീപത്തുനിന്നും ജനലിലൂടെ പുറത്തേക്ക് കടന്നു.ഇതോടെ ആശുപത്രി അധികൃതർ 1.15 ന് പയ്യന്നൂർ അഗ്നിശമനസേനയെ വിവരം അറിയിച്ചു.അഗ്നിശമനസേന സ്ഥലത്തെത്തി അനുനയിപ്പിക്കാൻ ശ്രമിച്ചുവെങ്കിലും വഴങ്ങാതെ വന്നതോടെ താഴെ വലവിരിച്ച് ഇയാളെ രക്ഷപ്പെടുത്താൻ ശ്രമിച്ചു.

എന്നാൽ ഏഴാം നിലയിൽ നിന്നും ആറാം നിലയിലേക്ക് വന്ന് ടോം തോംസൺ വലയില്ലാത്ത ഭാഗത്ത് നിന്നും 1.50 ന് താഴേക്ക് ചാടുകയായിരുന്നു.
ഉടൻ തന്നെ സേനാംഗങ്ങൾ ഇയാളെ മെഡിക്കൽ കോളേജ് കാഷ്വാലിറ്റിയിൽ എത്തിച്ചുവെങ്കിലും പുലർച്ചെ 3.10 ന് മരണപ്പെട്ടു.ഭാര്യ; ജ്യോഷി മോൾ. മക്കൾ: ആഷിക്, അയോൺ.സഹോദരങ്ങൾ: അനിൽ, സുനി, സുമ, സുജ.ടോംതോസണും ഭാര്യയും തമ്മിലുള്ള പ്രശ്‌നങ്ങളിൽ വിവാഹമോചനകേസ് നടന്നുവരികയാണ്.അത് സംബന്ധിച്ച പ്രശ്‌നങ്ങളാണ് ആത്മഹത്യക്ക് കാരണമെന്നാണ് പോലീസ് പറയുന്നത്.ഇയാൾ ലഹരിമരുന്ന് ഉപയോഗിച്ചതായി കരുതുന്നു. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ

Tags