നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് : ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകി


മലപ്പുറം : നിലമ്പൂർ അസംബ്ലി മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായി 263 പോളിംഗ് സ്റ്റേഷനുകളിൽ വിന്യസിക്കേണ്ട പോളിംഗ്, പ്രിസൈഡിംഗ് ഓഫീസർമാർക്കുള്ള പരിശീലനം രണ്ടു ഘട്ടങ്ങളിലായി കാട്ടുമുണ്ട തോട്ടത്തിൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. പരിപാടിയിൽ 393 പ്രിസൈഡിംഗ് ഓഫീസർമാർക്കും 387 ഫസ്റ്റ് പോളിംഗ് ഓഫീസർമാർക്കും പരിശീലനം നൽകി.
ഇവിഎമ്മുകളുടെ ഉപയോഗത്തെക്കുറിച്ചുള്ള പ്രായോഗിക പരിശീലനത്തിന്റെ ഭാഗമായി, ഓരോ പ്രിസൈഡിംഗ് ഓഫീസറും/പോളിംഗ് ഓഫീസറും വെവ്വേറെ മെഷീനുകളിൽ ഇവിഎം വോട്ടിംഗിനെക്കുറിച്ചുള്ള മോക്ക് ഡ്രിൽ നടത്തി. മോക്ക് ഡ്രില്ലിൽ 393 പ്രിസൈഡിംഗ് ഓഫീസർമാർ പങ്കെടുത്തു.
മോക്ക് ഡ്രില്ലിനിടെ, വ്യക്തിഗത പ്രിസൈഡിംഗ് ഓഫീസർമാർ ഡമ്മി സ്ഥാനാർത്ഥികൾക്കായി ഇവിഎമ്മിൽ കുറഞ്ഞത് 100 വോട്ടുകളെങ്കിലും രേഖപ്പെടുത്തി. മോക്ക് വോട്ടിംഗ് പൂർത്തിയാക്കിയ ശേഷം, പ്രിസൈഡിംഗ് ഓഫീസർമാർ കൺട്രോൾ യൂണിറ്റിന്റെ ഇലക്‌ട്രോണിക് ഫലവുമായി നേരിട്ട് വോട്ടുകളുടെ രേഖകൾ താരതമ്യം ചെയ്തു, കൺട്രോൾ യൂണിറ്റിൽ നിന്നുള്ള ഇലക്‌ട്രോണിക് ഫലവും അതത് വിവിപാറ്റ് സ്ലിപ്പുകളുടെ എണ്ണവും കണക്കാക്കി. വോട്ടുകളുടെ മാനുവൽ റെക്കോർഡിലും ഇവിഎമ്മിന്റെ ഇലക്ട്രോണിക് ഫലത്തിലും വിവിപാറ്റ് സ്ലിപ്പുകളുടെ എണ്ണത്തിലും യാതൊരു പൊരുത്തക്കേടും കണ്ടെത്തിയില്ല.

നിയമം, ചട്ടങ്ങൾ, നിർദ്ദേശങ്ങൾ എന്നിവ പ്രകാരം കർശനമായി തിരഞ്ഞെടുപ്പ് നടത്തുന്നതിന് പോളിംഗ് ഉദ്യോഗസ്ഥർക്ക് ആവശ്യമായ അറിവും വൈദഗ്ധ്യവും നൽകുക എന്നതാണ് പരിശീലനത്തിന്റെ പ്രാഥമിക ലക്ഷ്യം. ഇതിനായി, ആശയവിനിമയത്തിനും സംശയ നിവാരണത്തിനും മതിയായ അവസരം ലഭിക്കുന്നതിനായി ചെറിയ ഗ്രുപ്പുകളായി രണ്ട് റൗണ്ട് പരിശീലനം നടത്തുന്നു. ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, പരിശീലന പരിപാടികളിൽ, ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ ഉപയോഗത്തിൽ അവരുടെ പങ്ക്/ചുമതലകൾ സംബന്ധിച്ച പ്രായോഗിക പരിശീലനവും നടത്തുന്നുണ്ട്.