ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം ; സംസ്ഥാനത്ത് വേനല്‍മഴ കനക്കുന്നു

Low pressure in the Bay of Bengal; Summer rains are expected in the state


തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍മഴ കനക്കുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതോടെയാണ് മഴ ശക്തമാകുന്നത്. അറബിക്കടലില്‍ കേരളാ തീരത്തോട് ചേര്‍ന്ന് ലക്ഷദ്വീപിന് മുകളിലായി ചക്രവാതച്ചുഴിയും രൂപപ്പെട്ടിട്ടുണ്ട്. അടുത്ത അഞ്ച് ദിവസം കൂടി കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയത്.

രാത്രി പെയ്ത മഴയില്‍ കോഴിക്കോടും കണ്ണൂരും വ്യാപക നാശനഷ്ടങ്ങളുണ്ടായി. അഞ്ച് ദിവസം കൂടി മഴ തുടരാനാണ് സാധ്യത. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദവും ലക്ഷദ്വീപിന് മുകളിലായി ചക്രവാതച്ചുഴിയും രൂപപ്പെട്ടു. ശക്തമായ കാറ്റിനും സാധ്യതയെന്നാണ് മുന്നറിയിപ്പ്.

കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ വേനല്‍മഴയില്‍ പലയിടത്തും വന്‍ നാശനഷ്ടമാണ് ഉണ്ടായത്. പേരാമ്പ്രയില്‍ മിന്നല്‍ ചുഴലിയും നാദാപുരത്ത് ശക്തമായ മഴയുമാണ് ഉണ്ടായത്. പേരാമ്പ്രയില്‍ വീശിയടിച്ച കാറ്റില്‍ നിരവധി വീടുകള്‍ക്ക് മുകളില്‍ മരങ്ങള്‍ വീണു. വാഹനങ്ങള്‍ക്ക് മുകളിലും മരക്കമ്പുകള്‍ വീണു. റോഡുകളില്‍ മരങ്ങള്‍ വീണത് മൂലം ഗതാഗത തടസവും നേരിട്ടു. കല്ലാച്ചി ടൗണില്‍ കടകളിലേക്ക് വെളളം കയറി. വെളളക്കെട്ട് മൂലം സംസ്ഥാന പാതയില്‍ ഗതാഗത തടസമുണ്ടായി. നാദാപുരം വിലങ്ങാട് മേഖലയിലും താമരശേരി മലയോര മേഖലയിലും ശക്തമായ മഴയാണ് ലഭിച്ചത്.
 

Tags