ജമാഅത്തെ ഇസ്‌ലാമിയുടെ പിന്തുണ സി.പി.ഐ.എം ആവശ്യപ്പെട്ടിട്ടില്ല,തെളിവുണ്ടെങ്കിൽ പുറത്തുവിടൂ ; കെ.ടി. ജലീൽ
മലപ്പുറം: ജമാഅത്തെ ഇസ്‌ലാമിയുടെ പിന്തുണ സി.പി.ഐ.എം ആവശ്യപ്പെട്ടിട്ടില്ലെന്നും അത്തരത്തിൽ എന്തെങ്കിലും തെളിവുണ്ടെങ്കിൽ അത് പുറത്തുവിടാൻ താൻ വെല്ലുവിളിക്കുകയാണെന്നും കെ.ടി. ജലീൽ എം.എൽ.എ. വെൽഫെയർ പാർട്ടി രൂപീകരിച്ചതിന് ശേഷം ഒരു തിരഞ്ഞെടുപ്പിലും ജമാഅത്തെ ഇസ്‌ലാമി ഇടതുപക്ഷത്തെ പിന്തുണച്ചിട്ടില്ല. മുൻകാലങ്ങളിൽ മൂല്യം നോക്കി അവർ വോട്ട് ചെയ്തിട്ടുണ്ടാകാമെങ്കിലും ഏതെങ്കിലും ഇടതുപക്ഷ സ്ഥാനാർത്ഥി ജമാഅത്തെ ഇസ്‌ലാമിയുടെ പിന്തുണ തേടി കത്ത് നൽകിയിട്ടുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു. സി.പി.ഐ.എം ജില്ലാ-സംസ്ഥാന കമ്മിറ്റികൾ ജമാഅത്തെ ഇസ്‌ലാമിക്ക് കത്ത് നൽകി എന്ന് തെളിയിക്കാൻ സാധിക്കുമെങ്കിൽ അത് പുറത്തുവിടണമെന്നും ജലീൽ ആവശ്യപ്പെട്ടു.
tRootC1469263">ജമാഅത്തെ ഇസ്‌ലാമിയുടെ ആശയങ്ങൾ ഇന്ത്യയെപ്പോലൊരു ബഹുമത രാജ്യത്ത് പ്രചരിപ്പിക്കാൻ അനുയോജ്യമല്ലെന്നും അത് അപകടകരമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തന്റെ വാദങ്ങൾ തെറ്റാണെങ്കിൽ ജമാഅത്തെ ഇസ്‌ലാമി നേതാക്കളെ പരസ്യമായ വാഗ്വാദത്തിന് വെല്ലുവിളിക്കുന്നു. മുസ്ലിം ലീഗ് പ്രവർത്തകർ സ്വന്തം നേതാക്കളുടെ വാക്കുകൾക്ക് പകരം ജമാഅത്തെ ഇസ്‌ലാമി നേതാക്കളുടെ വീഡിയോ ക്ലിപ്പുകളും പത്രക്കുറിപ്പുകളുമാണ് ഇപ്പോൾ പ്രചരിപ്പിക്കുന്നതെന്നും ജലീൽ പരിഹസിച്ചു. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ലീഗ് വിരുദ്ധ പരാമർശങ്ങൾ മുസ്ലിം വിരുദ്ധമല്ലെന്നും മലപ്പുറം ജില്ലയെ ഒരു പ്രത്യേക സമുദായത്തിന്റേത് മാത്രമായി ചിത്രീകരിക്കാൻ ലീഗ് ശ്രമിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
.jpg)


