ഇന്ത്യാ-പാക് സംഘർഷം പഞ്ചാബിൽ കുടുങ്ങിയ വിദ്യാർത്ഥികൾക്ക് നാട്ടിലെത്താൻ സഹായവുമായി കെ.സി വേണുഗോപാൽ എം.പി

KC Venugopal
KC Venugopal

ഡൽഹി : ഇന്ത്യാ-പാകിസ്ഥാൻ സംഘർഷം ഇടിത്തീയായത് അതിർത്തി സംസ്ഥാനങ്ങളിൽ ഉന്നത പഠനത്തിനായി പോയ മലയാളി വിദ്യാർത്ഥികൾക്ക്. രാജ്യങ്ങൾ തമ്മിലുള്ള സംഘർഷം രൂക്ഷമായതോടെ തിരികെ നാട്ടിലെത്താൻ കഴിയതെ പഞ്ചാബിലെ വിവിധ സർവകലാശാലകളിലായി ധാരളം വിദ്യാർത്ഥികൾ പ്രതിസന്ധിലായി.

tRootC1469263">

പഞ്ചാബിലെ ലവ്‌ലി പ്രൊഫഷണൽ യൂണിവേഴ്സിറ്റിയിലെ മലയാളി വിദ്യാർത്ഥികളാണ് തിരിച്ചു വരാൻ കഴിയാതെ പ്രയാസം നേരിട്ട അനുഭവം ആദ്യം പങ്കുവെച്ചത്. പഞ്ചാബ് സർക്കാരോ യൂണിവേഴ്സിറ്റിയോ വിദ്യാർത്ഥികളെ നാട്ടിലെത്തിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നില്ല ആക്ഷേപം ശക്തമാണ്. സർവകലാശാലകളുടെ നടപടികളിൽ പരിഭ്രാന്തരായ കുട്ടികളുടെ രക്ഷകർത്താക്കൾ സഹായം അഭ്യർത്ഥിച്ച് നിരവധി രാഷ്ട്രീയ നേതാക്കളെ സമീപിച്ചു. കുട്ടികളുടെ രക്ഷകർത്താക്കളിൽ ചിലർ കരുനാഗപ്പള്ളി എംഎൽഎ സി.ആർ മഹേഷിനെയും സമീപിച്ചു.സി.ആർ മഹേഷ് എംഎൽഎ ഉൾപ്പടെയുള്ള നേതാക്കൾ രക്ഷകർത്താക്കളുടെയും കുട്ടികളുടെയും ആശങ്കയും ദുരിതവും കെ.സി വേണുഗോപാൽ എം.പിയെ ധരിപ്പിച്ചു.ഇതോടെയാണ് പ്രശ്ന പരിഹാരത്തിന് വഴി തുറന്നത്.

വിദ്യാർത്ഥികളുടെ ദുരിതം മനസിലാക്കിയ വേണുഗോപാൽ വിഷയത്തിൽ ഇടപെട്ടു.വിദ്യാർത്ഥികളെ തിരികെ നാട്ടിലേക്ക് വിടണമെന്നും പരീക്ഷകൾ മാറ്റിവയ്ക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് എം.പി സർവ്വകലാശാല വൈസ് ചാൻസിലറെ നേരിട്ട് ബന്ധപ്പെട്ടു. കെ.സി.വേണുഗോപാലിന്റെ ആവശ്യം ന്യായമാണെന്ന് മനസിലാക്കിയ വൈസ് ചാൻസിലർ പരീക്ഷ മാറ്റിവയ്ക്കാൻ ഉത്തരവിട്ടു. ഇതോടെ നാട്ടിലേക്ക് തിരികെ മടങ്ങുന്നതിന് വിദ്യാർത്ഥികൾക്ക് മുൻപിലുള്ള ആദ്യ കടമ്പ ഒഴിവായി.

സംഘർഷ സാഹചര്യത്തിൽ സുരക്ഷിത യാത്രാ മാർഗങ്ങളിലൂടെ നാട്ടിലെത്തുകയെന്നത് വിദ്യാർത്ഥികൾക്ക് മുന്നിലുള്ള അടുത്ത വെല്ലുവിളിയായി. ഇത് തിരിച്ചറിഞ്ഞ്  അവിടെയും കെ.സി.വേണുഗോപാൽ നടത്തിയ ക്രിയാത്മകമായ ഇടപെടൽ വിദ്യാർത്ഥികളെ തുണച്ചു. കെ.സി വേണുഗോപാൽ പഞ്ചാബിലെ കോൺഗ്രസ് നേതൃത്വത്തെ ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്ക് സുരക്ഷിതമായി ഡൽഹിയിൽ എത്താനുള്ള സാഹചര്യം ഒരുക്കാൻ നിർദ്ദേശം നല്കി.

എഐസിസി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയുടെ നിർദ്ദേശം എത്തിയതോടെ പിന്നേട് കാര്യങ്ങൾക്ക് ദ്രുതവേഗംവന്നു.കെ.സി.വേണുഗോപാലിന്റെ നിർദ്ദേശം അനുസരിച്ച് പഞ്ചാബ് കോൺഗ്രസ് നേതൃത്വം വിദ്യാർത്ഥികൾക്ക് ഡൽഹിയിലേക്ക് യാത്ര ചെയ്യാനുള്ള സൗകര്യങ്ങൾ സജ്ജമാക്കി.യുദ്ധസമാനമായ സാഹചര്യത്തിൽ കടുത്ത നിയന്ത്രണങ്ങളാണ് പഞ്ചാബിൽ പോലീസും മറ്റുസേനാ വിഭാഗങ്ങളും ഒരുക്കിയിട്ടുള്ളത്.

എന്നാൽ അവിടത്തെ സംസ്ഥാന കോൺഗ്രസ് എല്ലാത്തരം പ്രതിസന്ധികളെയും മറികടന്ന് കെ.സി.വേണുഗോപാലിന്റെ നിർദ്ദേശം നടപ്പിലാക്കാൻ മുന്നിട്ടിറങ്ങുക ആയിരുന്നു. അതിന്റെ ഫലമായി പെൺകുട്ടികൾ ഉൾപ്പെടെയുള്ള വിദ്യാർത്ഥി സംഘം അങ്ങനെ സുരക്ഷിതമായി ഡൽഹിയിൽ എത്തുകയും അവിടെ നിന്ന് കേരളത്തിലേക്ക് തിരിക്കുകയും ചെയ്തു. സുരക്ഷിതമായി തിരികെ വീട്ടിലെത്താൻ സഹായിച്ച എം.പിക്ക് വിദ്യാർത്ഥികളും കുടുംബവും നന്ദി രേഖപ്പെടുത്തി.കെ.സി.വേണുഗോപാലിന്റെ സമയോജിതമായ ഇടപെടലാണ് തങ്ങളുടെ കുട്ടികളെ നാട്ടിലെത്തിക്കാൻ സഹായകമായതെന്ന് രക്ഷകർത്താക്കൾ പ്രതികരിച്ചു.

Tags