യുപിയിലോ ഗുജറാത്തിലോ ഏകാധിപത്യം അടിച്ചേല്‍പ്പിക്കുന്നതുപോലെ ഇവിടെയും ശ്രമിക്കുന്നു;ശ്രീലേഖയ്ക്കെതിരെ ശിവന്‍കുട്ടി

sivan kutty
sivan kutty

മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ആക്ടോ പ്രോട്ടോകോളോ മനസിലാക്കാതെയാണ് ആര്‍ ശ്രീലേഖയുടെ പ്രവര്‍ത്തി

എംഎല്‍എ ഓഫീസ് സ്ഥിതി ചെയ്യുന്ന കെട്ടിടവുമായി ബന്ധപ്പെട്ട ശ്രീലേഖയുടെ വാദത്തില്‍ കഴമ്പില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി. കോര്‍പ്പറേഷന്‍ കെട്ടിടത്തില്‍ അവകാശവാദമുന്നയിക്കാന്‍ ആര്‍ ശ്രീലേഖയ്ക്ക് അവകാശമോ അധികാരമോ ഇല്ല എന്നും ശിവന്‍കുട്ടി പറഞ്ഞു. എംഎല്‍എമാര്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെയോ നഗരസഭയുടെയോ പഞ്ചായത്തിന്റെയോ അധീനതയിലുള്ള ഏതെങ്കിലും ഓഫീസ് ഉപയോഗിക്കാമെന്ന തീരുമാനം സംസ്ഥാന സര്‍ക്കാര്‍ തന്നെ എടുത്തിട്ടുണ്ട്. ഇതില്‍ പാര്‍ട്ടി വ്യത്യാസമില്ല. എല്‍ഡിഎഫ്, യുഡിഎഫ് പാര്‍ട്ടികള്‍ ഭരിക്കുമ്പോളും ഇത്തരത്തില്‍ ഓഫീസുകള്‍ ഉപയോഗിച്ചിട്ടുണ്ടെന്നും ശിവന്‍കുട്ടി പ്രതികരിച്ചു.

tRootC1469263">

മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ആക്ടോ പ്രോട്ടോകോളോ മനസിലാക്കാതെയാണ് ആര്‍ ശ്രീലേഖയുടെ പ്രവര്‍ത്തി. ഡിജിപി വിചാരിച്ചാല്‍ പോലും നിയമാനുസൃതമായി പ്രവര്‍ത്തിക്കുന്ന ഒരു എംഎല്‍എ ഓഫീസില്‍ നിന്നും എംഎല്‍എയെ ഒഴിപ്പിക്കാന്‍ കഴിയില്ല. പിന്നെ എങ്ങനെയാണ് ഒരു വാര്‍ഡ് കൗണ്‍സിലര്‍ക്ക് അതിനുള്ള അധികാരം ഉണ്ടാകുന്നതെന്നും വി ശിവന്‍കുട്ടി ചോദിച്ചു.

അധികാരം കിട്ടി രണ്ടോ മൂന്നോ ദിവസങ്ങള്‍ കഴിയുമ്പോഴേക്കും യുപിയിലോ ഗുജറാത്തിലോ ഒക്കെ ഏകാധിപത്യം അടിച്ചേല്‍പ്പിക്കുന്നത് പോലെ ഇവിടെയും ചെയ്യാന്‍ ശ്രമിക്കുകയാണ്. ഒഴിപ്പിക്കലൊന്നും ഇവിടെ നടക്കുന്ന കാര്യമല്ല. എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും കേരള സര്‍ക്കാര്‍ ഓഫീസുകള്‍ നല്‍കിയിട്ടുണ്ട്. ആരെയും ഇറക്കി വിടേണ്ട കാര്യമില്ലെന്നും ശിവന്‍കുട്ടി പ്രതികരിച്ചു.


കോര്‍പ്പറേഷന്റെ കെട്ടിടമാണെങ്കിലും കെട്ടിടം സംബന്ധിച്ച് തീരുമാനമെടുക്കാന്‍ കൗണ്‍സിലിന് അധികാരമില്ല. കോര്‍പ്പറേഷന്‍ കൗണ്‍സിലിനും മുകളില്‍ സംസ്ഥാന സര്‍ക്കാരുണ്ട്. കെട്ടിടം വാടകയ്ക്കെടുത്തത് പ്രശാന്തിന് പറ്റിയ അബദ്ധമാണ്. കോര്‍പ്പറേഷന്‍ കെട്ടിടത്തില്‍ ഒഴിഞ്ഞു കിടക്കുന്ന ഒരു മുറി ഉപയോഗിക്കാന്‍ വാടക നല്‍കേണ്ട കാര്യമില്ലെന്ന് വി ശിവന്‍കുട്ടി പറഞ്ഞു

Tags