നടിയെ അക്രമിക്കുന്നതിന് തൊട്ടുമുമ്പ് ശ്രീലക്ഷ്മി എന്ന യുവതിയുമായി പള്‍സര്‍ സുനി സംസാരിച്ചു, ഇവരെ സാക്ഷിയാക്കിയില്ല; വീഴ്ച ചൂണ്ടിക്കാട്ടി കോടതി

p7ulsar suni
p7ulsar suni

നടിയെ ആക്രമിച്ച കേസില്‍ പ്രോസിക്യൂഷന്റെ വീഴ്ചകള്‍ എണ്ണിപ്പറയുന്നതിനിടെയാണ് നിര്‍ണായകമായ ചോദ്യങ്ങള്‍ കോടതി ഉന്നയിച്ചത്.

നടിയെ ആക്രമിച്ച സംഭവത്തിന് തൊട്ടുമുമ്പ് പ്രധാന പ്രതിയായ പള്‍സര്‍ സുനി ശ്രീലക്ഷ്മി എന്ന് പേരുളള യുവതിയുമായി ഫോണില്‍ സംസാരിച്ചുവെന്നും ഈ സ്ത്രീക്ക് ഈ കൃത്യത്തെപ്പറ്റി അറിയാമായിരുന്നോ എന്നതിന് പോലും പ്രൊസിക്യൂഷന് കൃത്യമായ വിശദീകരണമില്ലെന്നും കോടതി. ഈ സ്ത്രീയെ എന്തുകൊണ്ട് സാക്ഷിയാക്കിയില്ലെന്നും കോടതി ചോദിച്ചു. നടിയെ ആക്രമിച്ച കേസില്‍ പ്രോസിക്യൂഷന്റെ വീഴ്ചകള്‍ എണ്ണിപ്പറയുന്നതിനിടെയാണ് നിര്‍ണായകമായ ചോദ്യങ്ങള്‍ കോടതി ഉന്നയിച്ചത്.

tRootC1469263">

ദിലീപടക്കമുള്ള പ്രതികള്‍ക്കെതിരായ ആരോപണങ്ങള്‍ക്കുമപ്പുറത്ത് വിശ്യാസ യോഗ്യമായ തെളിവുകള്‍ ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്നാണ് വിമര്‍ശനം. നടിയെ ആക്രമിച്ച കേസില്‍ ആറുപ്രതികളെ ശിക്ഷിക്കുകയും നടന്‍ ദിലീപടക്കം നാലുപേരെ വെറുതെവിടുകയും ചെയ്ത വിധിന്യായത്തിലാണ് കോടതി പ്രോസിക്യൂഷന്‍ വീഴ്ചകള്‍ വിശദീകരിക്കുന്നത്.


ക്വട്ടേഷന്‍ കൊടുത്ത മാഡം എന്നൊരാള്‍ ഉണ്ടോ എന്നുപോലും കോടതിമുറിയില്‍ കൃത്യമായ ഉത്തരം നല്‍കാനായില്ല. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴി വിശ്വാസ യോഗ്യമല്ല എന്നുതന്നെയാണ് വിധി ന്യായത്തിലുള്ളത്. സ്ത്രീ ക്വട്ടേഷനെന്നാണ് കൃത്യം നടക്കുമ്പോള്‍ ഒന്നാം പ്രതി പള്‍സര്‍ സുനി നടിയോട് പറഞ്ഞത്. ഇങ്ങനെയൊരു സ്ത്രീയുണ്ടോ, ഇല്ലെങ്കില്‍ എന്തുകൊണ്ട് തുടങ്ങിയ കാര്യങ്ങളില്‍ കൃത്യമായ മറുപടി നല്‍കാന്‍ പ്രോസിക്യൂഷന് ആയില്ലെന്നും കോടതി വ്യക്തമാക്കി.

ദീലിപും പള്‍സര്‍ സുനിയും വളരെ രഹസ്യമായിട്ടാണ് ക്വട്ടേഷന്‍ ഗൂഡാലോചന നടത്തിയതെന്നാണ് പ്രോസിക്യൂഷന്‍ വാദം. തങ്ങള്‍ തമ്മിലുളള ബന്ധം പുറത്തറിയാതിരിക്കാന്‍ ഇരുവരും ശ്രദ്ധിച്ചിരുന്നു. എന്നാല്‍ പള്‍സര്‍ സുനിയുടെ തോളില്‍ കയ്യിട്ട് നില്‍ക്കുന്ന ദിലീപിനെ ആലുവയിലെ വീട്ടില്‍വെച്ച് കണ്ടെന്നാണ് സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴി. അവിടെനിന്ന് പണവും വാങ്ങിപ്പോകുന്ന പള്‍സര്‍ സുനിയെ കണ്ടെന്നും മൊഴിയിലുണ്ടായിരുന്നു. ഇരുവരും തമ്മിലുളള ബന്ധം പരമ രഹസ്യമായിരുന്നെന്നാരോപിക്കുന്ന പ്രോസിക്യൂഷന്‍ തന്നെയാണ് ദിലീപിന്റെ വീട്ടില്‍ വെച്ച് പള്‍സര്‍ സുനിയെ കണ്ടതെന്ന ബാലചന്ദ്രകുമാറിന്റെ മൊഴിയും അവതരിപ്പിച്ചിരിക്കുന്നത്. ഇതെങ്ങനെ ഒത്തുപോകുമെന്നാണ് കോടതി ചോദിച്ചു

Tags