കൈയേറ്റഭൂമിയില്‍ കോണ്‍ക്രീറ്റ് കുരിശ് സ്ഥാപിച്ച സംഭവം; കേസെടുത്ത് പോലീസ്

concrete kurish
concrete kurish

ഇടുക്കി കളക്ടറുടെ നിരോധനാജ്ഞ നിലനില്‍ക്കുന്ന പരുന്തുംപാറയിലെ സ്റ്റോപ്പ് മെമ്മോ അവഗണിച്ചാണ് കൂറ്റന്‍ കോണ്‍ക്രീറ്റ് കുരിശ് പണിതത്

ഇടുക്കി : പരുന്തുംപാറ സർക്കാർഭൂമിയില്‍ കോണ്‍ക്രീറ്റ് കുരിശ് സ്ഥാപിച്ചതിന് കേസെടുത്ത് പൊലീസ്. ചങ്ങനാശ്ശേരി തൃക്കൊടിത്താനം കൊട്ടാരത്തില്‍ സജിത്ത് ജോസഫിനെതിരെയാണ് പൊലീസ് കേസെടുത്തത്. ഇയാൾ കൈയേറി കൈവശംവെച്ചിരുന്ന ഭൂമിയിലാണ് പുതിയ കോണ്‍ക്രീറ്റ് കുരിശ് ഉയര്‍ന്നത്. ഇടുക്കി കളക്ടറുടെ നിരോധനാജ്ഞ നിലനില്‍ക്കുന്ന പരുന്തുംപാറയിലെ സ്റ്റോപ്പ് മെമ്മോ അവഗണിച്ചാണ് കൂറ്റന്‍ കോണ്‍ക്രീറ്റ് കുരിശ് പണിതത്.

തിങ്കളാഴ്ച വൈകീട്ട് കുരിശ് പൊളിച്ചുനീക്കിയിരുന്നു. എല്‍.ആര്‍. തഹസില്‍ദാര്‍ എസ്.കെ. ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള റവന്യൂ സംഘം പരുന്തുംപാറയിലെത്തി കുരിശ് പൊളിച്ചുനീക്കിയത്. എല്‍.ആര്‍. തഹസില്‍ദാര്‍ വണ്ടിപ്പെരിയാര്‍ പോലീസ് സ്‌റ്റേഷനിലെത്തി സജിത്ത് ജോസഫിനെതിരെ പരാതി നല്‍കിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

നിരോധനാജ്ഞ ലംഘിച്ച് നിര്‍മാണപ്രവൃത്തി നടത്തി എന്നാണ് സജിത്തിനെതിരെയുള്ള പ്രധാന പരാതി. പരുന്തുംപാറ എസ്‌ഐടി റിപ്പോര്‍ട്ട് ഇന്ന് ഹൈക്കോടതിയില്‍ അനില്‍ കെ. നരേന്ദ്രന്റെ നേതൃത്വത്തിലുള്ള ഡിവിഷന്‍ ബെഞ്ച് പരിഗണിക്കും. റവന്യൂ വകുപ്പ് നടത്തിയ അന്വേഷണത്തിലും കൈയേറ്റം കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് റവന്യൂവകുപ്പ് സജിത്ത് ജോസഫിന് സ്റ്റോപ്പ് മെമ്മോ നല്‍കിയത്. 

Tags