ചുരിദാര്‍ ധരിച്ചെത്തി, പ്രധാന അധ്യാപികയെ സ്കൂളില്‍ പ്രവേശിപ്പിച്ചില്ലെന്ന് പരാതി; ഗേറ്റിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധം

d

സ്കൂള്‍ മാനേജരുടെ നിർദ്ദേശപ്രകാരമാണ് എസ്. സിന്ധു എന്ന അധ്യാപികയെ തടഞ്ഞതെന്ന് ഗേറ്റ് കീപ്പർ പറയുന്നു.

കൊല്ലം: കൊല്ലത്ത് ചുരിദാർ ധരിച്ചെത്തിയ പ്രധാനാധ്യാപികയെ സ്കൂളില്‍ പ്രവേശിപ്പിച്ചില്ലെന്ന് പരാതി. ഇന്ന് രാവിലെ കൊട്ടാരക്കര നെടുവത്തുർ ഈശ്വരവിലാസം ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം.

സ്കൂള്‍ മാനേജരുടെ നിർദ്ദേശപ്രകാരമാണ് എസ്. സിന്ധു എന്ന അധ്യാപികയെ തടഞ്ഞതെന്ന് ഗേറ്റ് കീപ്പർ പറയുന്നു. പിന്നാലെ അധ്യാപിക ഗേറ്റിന് മുന്നില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. പൊലീസ് എത്തിയാണ് അധ്യാപികയെ സ്കൂളില്‍ പ്രവേശിപ്പിച്ചത്.

tRootC1469263">

ചുരിദാർ ഇട്ട് വരരുത് എന്ന് മാനേജർ പറഞ്ഞിരുന്നുവെന്ന് അധ്യാപക മീഡിയവണിനോട് പ്രതികരിച്ചു. നേരത്തെയും ചുരിദാര്‍ ഇട്ടുവന്നിരുന്നുവെന്നും അത് തടഞ്ഞുവെന്നും അധ്യാപിക പറയുന്നു. സ്കൂളിലെ കുട്ടികള്‍ക്കുള്ള മുട്ടയടക്കം വാങ്ങി വരുമ്പോഴാണ്‌ തന്നെ തടഞ്ഞത്.

എയ്ഡഡ് സ്കൂളാണെന്നും സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായാണ് മാനേജരുടെ നടപടിയെന്നും അധ്യാപിക പറയുന്നു. സംഭവത്തില്‍ കൊട്ടാരക്കര പൊലീസിന് പരാതി നല്‍കുമെന്നും അധ്യാപിക സിന്ധു പറഞ്ഞു.അതേസമയം,സ്കൂളില്‍ എന്ത് വസ്ത്രമിട്ടും വരാമെന്നും ആരെയും തടയാൻ പറഞ്ഞിട്ടില്ലെന്നാണ് സ്കൂള്‍ മാനേജരുടെ വിശദീകരണം.

Tags