തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ തീപിടിത്തം; രോഗി മരിച്ചെന്ന ആരോപണവുമായി ബന്ധുക്കള്‍
മാര്‍ച്ച് 17 നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മള്‍ട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിലെ അത്യാഹിത വിഭാഗത്തില്‍ തീപിടുത്തം ഉണ്ടായത്.
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലുണ്ടായ തീപിടിത്തതിന് പിന്നാലെ വെന്റിലേറ്ററില്‍ ഉണ്ടായിരുന്ന രോഗി മരിച്ചുവെന്ന ആരോപണവുമായി ബന്ധുക്കള്‍.
നെയ്യാറ്റിൻകര സ്വദേശി സനീഷ് ആണ് മരിച്ചത്. ബൈക്ക് അപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന സനീഷ് പതിനെട്ടാം തീയതി രാവിലെയാണ് മരിച്ചത്.ജീവൻരക്ഷ ഉപകരണങ്ങള്‍ മാറ്റിയതിനാലാണ് മരണമെന്നാണ് പരാതി.മാര്‍ച്ച് 17 നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മള്‍ട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിലെ അത്യാഹിത വിഭാഗത്തില്‍ തീപിടുത്തം ഉണ്ടായത്.
തീപിടുത്തത്തെ തുടർന്ന് ഐസിയുവില്‍ ഉള്ള രോഗികളെയും സ്റ്റാഫിനെയും മാറ്റിയിരുന്നു. തീപിടുത്തം ഉണ്ടായ ദിവസം 12.45 നാണ് കൃഷ്ണകുട്ടി മരിച്ചത്. സനീഷ് മരിച്ചത് തീപിടുത്തം ഉണ്ടായതിന്റെ പിറ്റേന്ന് രാവിലെയാണ്. എന്നാല്‍ ആരോപണം നിഷേധിക്കുയാണ് മെഡിക്കല്‍ കോളേജ് അധികൃതർ. അതേസമയം, ഓയൂർ സ്വദേശി കൃഷ്ണകുട്ടിയുടെ നില വഷളായതും ഐസിയു മാറ്റത്തിന് ശേഷമെന്ന് ബന്ധു ആരോപിക്കുന്നു. എന്നാല്‍, മെഡിക്കല്‍ കോളജ് അധികൃതർ ആരോപണങ്ങള്‍ നിഷേധിച്ചു.
.jpg)


