കെഎസ്ആര്‍ടിസി ബസില്‍ ദിലീപിന്റെ സിനിമ പ്രദര്‍ശിപ്പിച്ചതിന്റെ പേരില്‍ തര്‍ക്കം ' വനിതാ യാത്രക്കാര്‍ ഒരുമിച്ച് നിന്നതോടെ സിനിമ ഓഫാക്കി കണ്ടക്ടര്‍

dileep
dileep

യാത്രക്കാരില്‍ ചിലര്‍ ദിലീപിന് അനുകൂലമായി നിലപാടെടുത്തു. ഇതോടെയാണ് തര്‍ക്കം ഉടലെടുത്തത്.

കെഎസ്ആര്‍ടിസി ബസില്‍ ദിലീപിന്റെ സിനിമ പ്രദര്‍ശിപ്പിച്ചതിന്റെ പേരില്‍ തര്‍ക്കവും പ്രതിഷേധവും. തിരുവനന്തപുരം - തൊട്ടില്‍പാലം കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസ്സിലാണ് പ്രതിഷേധമുണ്ടായത്. പത്തനംതിട്ട സ്വദേശിയായ ലക്ഷ്മി ആര്‍ ശേഖര്‍ ആണ് ബസ്സിനുള്ളില്‍ ആദ്യം പ്രതിഷേധം അറിയിച്ചത്. പിന്നാലെ ഭൂരിഭാഗം യാത്രക്കാരും ഇവരെ അനുകൂലിച്ചു. തുടര്‍ന്ന് കണ്ടക്ടര്‍ക്ക് സിനിമ ഓഫ് ചെയ്യേണ്ടിവന്നെന്നും യാത്രക്കാരി പറഞ്ഞു.
എന്നാല്‍ യാത്രക്കാരില്‍ ചിലര്‍ ദിലീപിന് അനുകൂലമായി നിലപാടെടുത്തു. ഇതോടെയാണ് തര്‍ക്കം ഉടലെടുത്തത്.

tRootC1469263">

ബസില്‍ കയറി ഇരുന്നപ്പോള്‍ മകനാണ് പറഞ്ഞത് അമ്മേ ഇതിനകത്ത് ആ വഷളന്റെ സിനിമയാണല്ലോ എന്ന് . ദിലീപിന്റെ പറക്കും തളിക എന്ന സിനിമയായിരുന്നു അത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഈ സിനിമ കാണാന്‍ ബുദ്ധിമുട്ട് ഉള്ളതിനാല്‍ കണ്ടക്ടറോട് സിനിമ നിര്‍ത്തുകയോ അല്ലെങ്കില്‍ അടുത്ത സ്റ്റോപ്പില്‍ താന്‍ ഇറങ്ങിക്കോളാമെന്നും പറഞ്ഞു. അതിജീവിതയോടൊപ്പം നില്‍ക്കുമ്പോള്‍ ആ സിനിമ കാണാനാവില്ലെന്നതാണ് തന്റെ നിലപാടെന്നും ലക്ഷ്മി ആര്‍ ശേഖര്‍ പറഞ്ഞു.

ഈ സിനിമ കാണാന്‍ താല്പര്യമുണ്ടോയെന്ന് ബസിലുണ്ടായിരുന്ന എല്ലാവരോടും ചോദിച്ചിരുന്നു. ഭൂരിപക്ഷം പേരും താല്പര്യമില്ലെന്നാണ് പറഞ്ഞത്. കണ്ടക്ടര്‍ ഇതോടെ സിനിമ നിര്‍ത്തിവെച്ചു. എന്നാല്‍ കോടതിവിധി വന്നിട്ടും എന്തിനാണ് ഇങ്ങനെയെല്ലാം കാണുന്നത് എന്ന് ചോദിച്ചായിരുന്നു ചിലര്‍ തര്‍ക്കിച്ചതെന്നും ലക്ഷ്മി ആര്‍ ശേഖര്‍ പറഞ്ഞു.

Tags