ചീഫ് ഇലക്ടറല്‍ ഓഫീസര്‍ രത്തന്‍ ഖേല്‍ക്കറുടെ നിയമനത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി ചീഫ് ഇലക്ടറല്‍ ഓഫീസര്‍ രത്തന്‍ ഖേല്‍ക്കറുടെ നിയമനത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍. ഖേല്‍ക്കറെ നിയമിച്ചതില്‍ എന്താണ് തെറ്റ്?. അദ്ദേഹം കേരള കേഡറില്‍പ്പെട്ട ഐഎഎസ് ഉദ്യോഗസ്ഥനാണ്. തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയായാല്‍ ആ ചുമതല പൂര്‍ത്തിയായി. തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചുകൊണ്ടാണ് രത്തന്‍ ഖേല്‍ക്കറെ നിയമിച്ചതെന്നും മുഖ്യമന്ത്രി വിഡി സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വളരെ നല്ല ട്രാക്ക് റെക്കോര്‍ഡ് ഉള്ള ഉദ്യോഗസ്ഥനാണ് രത്തന്‍ ഖേല്‍ക്കര്‍. പിണറായി വിജയനു കീഴില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഉദ്യോഗസ്ഥനാണ്. ഇപ്പോള്‍ രത്തന്‍ ഖേല്‍ക്കറിന്റെ നിയമനവുമായി ബന്ധപ്പെട്ട് നടക്കുന്ന ചര്‍ച്ചകള്‍ വളരെ തമാശയാണ്. ഖേല്‍ക്കറെ ചീഫ് ഇലക്ടറല്‍ ഓഫീസറായി നിയമിക്കാന്‍ ശുപാര്‍ശ ചെയ്തത് മുമ്പത്തെ പിണറായി വിജയന്‍ സര്‍ക്കാരാണ്. യുഡിഎഫിന് 102 സീറ്റ് കിട്ടാന്‍ വേണ്ടിയാണോ പിണറായി വിജയൻ സര്‍ക്കാര്‍ രത്തന്‍ ഖേല്‍ക്കറെ ചീഫ് ഇലക്ടറല്‍ ഓഫീസറായി നിയമിച്ചതെന്ന് മുഖ്യമന്ത്രി ചോദിച്ചു.
രത്തന്‍ ഖേല്‍ക്കറുടെ നിയമനത്തെ ബംഗാളിലെ സിഇഒയെ ചീഫ് സെക്രട്ടറിയുമായി നിയമിച്ചതുമായി ബന്ധപ്പെടുത്തിയാണ് ചര്‍ച്ചകള്‍ നടക്കുന്നത്. എസ്‌ഐആറിന്റെ പേരില്‍ നിരവധി പേരുകള്‍ വെട്ടിനിരത്തിയതുമായി ബന്ധപ്പെട്ടാണ് ബംഗാളില്‍ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസ്, സിപിഎം, കോണ്‍ഗ്രസ് പാര്‍ട്ടികള്‍ എതിര്‍പ്പുമായി രംഗത്തു വന്നത്. എന്നാല്‍ കേരളത്തില്‍ അത്തരമൊരു പ്രശ്‌നമില്ല. ഒരു പാര്‍ട്ടി പോലും ഖേല്‍ക്കര്‍ക്കെതിരെ പരാതി നല്‍കിയിട്ടില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
.jpg)

