CBSE +2 മൂല്യനിർണയം ഡിജിറ്റലാകുന്നു

cbsc plus two result

ന്യൂഡൽഹി: സിബിഎസ്ഇ 12-ാം ക്ലാസ് ബോർഡ് പരീക്ഷകളുടെ മൂല്യനിർണ്ണയത്തിൽ മാറ്റം വരുന്നു. 2026 മുതൽ ഉത്തരക്കടലാസുകൾ ഡിജിറ്റലായി പരിശോധിക്കുന്ന 'ഓൺ-സ്‌ക്രീൻ മാർക്കിങ്'  രീതി നടപ്പിലാക്കും. മൂല്യനിർണ്ണയത്തിലെ സുതാര്യത വർദ്ധിപ്പിക്കൽ, ഫലപ്രഖ്യാപനം വേഗത്തിലാക്കൽ, പിഴവുകൾ ഒഴിവാക്കൽ എന്നിവ ലക്ഷ്യമിട്ടാണ് പുതിയ നീക്കം. അധ്യാപകർ പേപ്പർ ഉത്തരക്കടലാസുകൾക്കു പകരം അവയുടെ സ്കാൻ ചെയ്ത പകർപ്പുകൾ കമ്പ്യൂട്ടർ സ്‌ക്രീനിൽ നോക്കിയാകും ഇനി മാർക്കിടുക.

tRootC1469263">

    10-ാം ക്ലാസ്സുകാർക്ക് മാറ്റമില്ല: 2026-ൽ പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾക്ക് മാത്രമാണ് പുതിയ മാറ്റം. പത്താം ക്ലാസ് പരീക്ഷകളുടെ മൂല്യനിർണ്ണയം നിലവിലുള്ള രീതിയിൽ തന്നെ തുടരും.
    പിഴവുകൾ ഇല്ലാതാകും: മാർക്കുകൾ കൂട്ടുന്നതിലുണ്ടാകുന്ന പിശകുകൾ പൂർണ്ണമായും ഒഴിവാക്കാൻ സോഫ്റ്റ്‌വെയർ സഹായിക്കും. ഇതോടെ ഫലപ്രഖ്യാപനത്തിനു ശേഷമുള്ള മാർക്ക് വെരിഫിക്കേഷൻ നടപടികളും ആവശ്യമായി വരില്ല.

    അധ്യാപകർക്ക് സൗകര്യം: അധ്യാപകർക്ക് സ്വന്തം സ്കൂളിലിരുന്ന് തന്നെ മൂല്യനിർണ്ണയം നടത്താൻ സാധിക്കും. യാത്രാസമയവും സ്കൂളിലെ പഠനസമയവും ലാഭിക്കാൻ സഹായിക്കും.

പുതിയ സംവിധാനം നടപ്പിലാക്കുന്നതിനായി സ്കൂളുകൾ കമ്പ്യൂട്ടർ ലാബ് സജ്ജീകരിക്കണമെന്ന് സിബിഎസ്ഇ നിർദ്ദേശിച്ചിട്ടുണ്ട്. കുറഞ്ഞത് 4 GB റാം ഉള്ള കമ്പ്യൂട്ടറുകൾ, വിൻഡോസ് 8-ന് മുകളിലുള്ള ഒഎസ്, മികച്ച ഇന്റർനെറ്റ് കണക്റ്റിവിറ്റി തുടങ്ങിയ സൗകര്യങ്ങൾ സ്കൂളുകളിൽ ഉണ്ടായിരിക്കണം.

പുതിയ രീതിയുമായി അധ്യാപകരെ പരിചയപ്പെടുത്തുന്നതിനായി സിബിഎസ്ഇ പ്രത്യേക പരിശീലന പരിപാടികളും വീഡിയോകളും പുറത്തിറക്കും. പരീക്ഷയ്ക്ക് മുൻപായി പരീക്ഷണാടിസ്ഥാനത്തിലുള്ള ഡ്രൈ റണ്ണുകളും സംഘടിപ്പിക്കും. സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രത്യേക കോൾ സെന്ററുകളും സജ്ജമാക്കും.

Tags