ബി.ജെ.പിയെ സഹായിക്കുമെന്ന് പറഞ്ഞിട്ടില്ലെന്ന് തലശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് പാംപ്‌ളാനി

google news
jhkl

 തലശേരി: താന്‍ ബി.ജെ.പിയെ സഹായിക്കുമെന്ന് പറഞ്ഞിട്ടില്ലെന്ന് തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ജോസഫ് പാംപ്‌ളാനി ഇന്ന് തലശേരി ബിഷപ്പ് ഹൗസില്‍ അറിയിച്ചു.  റബര്‍ കര്‍ഷകരെ സഹായിക്കുന്നവരുടെ കൂടെ നില്‍ക്കുമെന്നാണ് പറഞ്ഞത്. റബര്‍ കര്‍ഷകരെ കേന്ദ്രംസഹായിച്ചാലും സംസ്ഥാനം സഹായിച്ചാലും അവര്‍ക്കൊപ്പം നില്‍ക്കും. അതില്‍ ബി.ജെ.പിയോ കോണ്‍ഗ്രസോ ഇടതുമുന്നണിയോ എന്ന വ്യത്യാസമില്ല. മലയോര കര്‍ഷക സമിതികള്‍ പിതാവ് ഈക്കാര്യം പറയണമെന്ന്  ആവശ്യപ്പെട്ടിട്ടാണ് താന്‍ ഈക്കാര്യം പറഞ്ഞത്.  അതില്‍ ഒരു ഏതെങ്കിലും ഒരു പാര്‍ട്ടിയെ സഹായിക്കണമെന്ന നിലപാടില്ലെന്നും  പാംപ്‌ളാനി വ്യക്തമാക്കി. 

എന്നാല്‍ ബി.ജെ.പിയോട് അയിത്തമില്ല കേരളത്തില്‍ നിന്നുംഅയിത്തത്തിനെ പടിയിറക്കി വിടാന്‍ പരിശ്രമിച്ചതാണ് കത്തോലിക്ക സഭയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ദേശീയതലത്തില്‍ മതന്യൂനപക്ഷങ്ങള്‍ അക്രമിക്കപ്പെടുന്നത്  സഭഗൗരവകരമായി കാണുന്നുണ്ട്. ഈക്കാര്യം ഉത്തരവാദിത്വപ്പെട്ടവരോട് പറയേണ്ട വേദികളില്‍ പറയുന്നുണ്ട്.തന്റെ പ്രസംഗത്തിനു ശേഷം ബി.ജെ.പി നേതാക്കളോ മറ്റു പാര്‍ട്ടിക്കാരോ ബന്ധപ്പെട്ടിട്ടില്ല. ആര്‍ക്കും തലശേര ബിഷപ്പ് ഹൗസിലേക്ക് വരാമെന്നും വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 

റബര്‍ കര്‍ഷകരോട് കേന്ദ്രസര്‍ക്കാര്‍ നീതി പുലര്‍ത്തിയില്ലെന്നാണ് വില നൂറ്റി ഇരുപതിലേക്ക് എത്തിയതോടെ തെളിഞ്ഞിരിക്കുന്നു.സംസ്ഥാന സര്‍ക്കാര്‍ റബര്‍ കര്‍ഷകര്‍ക്ക് ജപ്തിനോട്ടീസ് നല്‍കി കുടിയിറക്കാന്‍ ശ്രമിക്കുകയാണ്. റബര്‍ കര്‍ഷകര്‍ ലഭിക്കാനുളള കുടിശിക  പോലും സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിട്ടില്ല. ഈ പ്രതിസന്ധയില്‍ ഒരു ചുവട് പോലും മുന്‍പോട്ടുവയ്ക്കാന്‍ കഴിയാത്ത സാഹചര്യമാണ് റബര്‍കര്‍ഷകരുടെതെന്നും അദ്ദേഹം പറഞ്ഞു.

Tags