നടിയെ ആക്രമിച്ച കേസ്: 'ശിക്ഷ റദ്ദാക്കണം', രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും

court

ദിലീപിനെ കുറ്റവിമുക്തനാക്കിയ വിചാരണ കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീലിനൊരുങ്ങുമ്പോള്‍ ആണ് രണ്ടാം പ്രതിയുടെ അപ്പീല്‍ ഹൈക്കോടതിയിലെത്തുന്നത്.

നടിയെ ആക്രമിച്ച കേസില്‍ ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. എട്ടാം പ്രതി ദിലീപിനെ വിട്ടയച്ച അതേ മാനദണ്ഡങ്ങള്‍ തനിക്കും ബാധകമാണെന്നാണ് പ്രതിയുടെ വാദം. ദിലീപ് നല്‍കിയ കോടതിയലക്ഷ്യ പരാതികള്‍ വിചാരണ കോടതിയും ഇന്ന് പരിഗണിക്കും.

tRootC1469263">

കേസില്‍ ദിലീപിനെ കുറ്റവിമുക്തനാക്കിയ വിചാരണ കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീലിനൊരുങ്ങുമ്പോള്‍ ആണ് രണ്ടാം പ്രതിയുടെ അപ്പീല്‍ ഹൈക്കോടതിയിലെത്തുന്നത്. അതിജീവിതയെ കൂട്ടിക്കൊണ്ടുപോകാന്‍ ചുമതല നല്‍കിയ ഡ്രൈവര്‍ എന്ന നിലയില്‍ മാത്രമാണ് തന്നെ കേസില്‍ ഉള്‍പ്പെടുത്തുന്നതെന്നും കുറ്റകൃത്യം നടക്കുന്ന സമയത്ത് താന്‍ വാഹനത്തില്‍ ഉണ്ടായിരുന്നില്ലെന്നുമാണ് മാര്‍ട്ടിന്റെ വാദം. തനിക്ക് നടിയുമായി മുന്‍ വൈരാഗ്യമില്ലെന്നും ക്രിമിനല്‍ ഗൂഢാലോചന തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചിച്ചെന്നും അപ്പീലില്‍ പറയുന്നു. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത മാര്‍ട്ടിന്‍ അടക്കമുള്ള ആറ് പ്രതികളെ 20 വര്‍ഷം തടവിനാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതികളായ എച്ച് സലീം, പ്രദീപ് എന്നിവരും ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്. 

Tags