പ്രചരിക്കുന്നത് വ്യാജവാര്‍ത്ത, സൗന്ദര്യയും നടന് മോഹന്‍ ബാബുവും തമ്മില്‍ സ്വത്ത് തര്‍ക്കമില്ല: നടിയുടെ ഭര്‍ത്താവ്


നടന് മോഹന്‍ ബാബുവുമായി നീണ്ട കാലത്തെ സൗഹൃദമാണെന്നും തന്റെ അറിവില്‍ ഇരുവരും തമ്മില്‍ സ്വത്ത് തര്‍ക്കം ഉണ്ടായിരുന്നില്ലെന്നും രഘു ജി എസ് പറഞ്ഞു
നടി സൗന്ദര്യയുടേത് അപകടമരണമല്ലെന്നും മറിച്ച് മോഹന്‍ ബാബുവുമായി ബന്ധപ്പെട്ട സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നുള്ള കൊലപാതകമാണെന്നും ആരോപിച്ച് ആന്ധ്രാപ്രദേശിലെ ഖമ്മം ജില്ലയിലെ ചിട്ടിമല്ലു എന്ന വ്യക്തി കഴിഞ്ഞ ദിവസങ്ങളില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ വ്യാജമാണെന്ന് പറഞ്ഞുകൊണ്ട് ഇപ്പോള്‍ നടിയുടെ ഭര്‍ത്താവ് രഘു ജി എസ് രംഗത്തെത്തിയിരിക്കുകയാണ്. നടന് മോഹന്‍ ബാബുവുമായി നീണ്ട കാലത്തെ സൗഹൃദമാണെന്നും തന്റെ അറിവില്‍ ഇരുവരും തമ്മില്‍ സ്വത്ത് തര്‍ക്കം ഉണ്ടായിരുന്നില്ലെന്നും രഘു ജി എസ് പറഞ്ഞു. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് നിര്‍ത്തണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടു. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വാര്‍ത്താ കുറിപ്പിലൂടെയാണ് പ്രതികരണം.
'കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഹൈദരാബാദിലെ സ്വത്തുമായി ബന്ധപ്പെട്ട് ശ്രീ മോഹന്‍ ബാബു സാറിനെയും ശ്രീമതി സൗന്ദര്യയെയും കുറിച്ച് തെറ്റായ വാര്‍ത്ത പ്രചരിക്കുന്നുണ്ട്. സ്വത്തുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. ആയതിനാല്‍ ഈ തെറ്റായ വാര്‍ത്തകള്‍ ഞാന്‍ നിഷേധിക്കാന്‍ ആഗ്രഹിക്കുന്നു. എന്റെ ഭാര്യ പരേതയായ ശ്രീമതി സൗന്ദര്യയില്‍ നിന്ന് മോഹന്‍ ബാബു സാര്‍ നിയമവിരുദ്ധമായി സമ്പാദിച്ച ഒരു സ്വത്തും ഇല്ലെന്ന് ഞാന്‍ സ്ഥിരീകരിക്കുന്നു.
എന്റെ അറിവില്‍ അദ്ദേഹവുമായി ഞങ്ങള്‍ക്ക് ഒരു ഭൂമി ഇടപാടും ഉണ്ടായിരുന്നില്ല. കഴിഞ്ഞ 25 വര്‍ഷമായി എനിക്ക് മോഹന്‍ ബാബു സാറിനെ അറിയാം, അദ്ദേഹവുമായി ഞങ്ങള്‍ നല്ല സൗഹൃദം പങ്കിടുന്നു. തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് നിര്‍ത്താന്‍ നിങ്ങളോട് എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു,' വാര്‍ത്താകുറിപ്പില്‍ പറയുന്നു.

Tags

കാനഡയിലുള്ള ഭാര്യയെ വീഡിയോ വഴി വിചാരണ ചെയ്യാം, ഭര്‍ത്താവിന് അനുകൂലമായി അത്യപൂര്‍വ വിധിയുമായി ഹൈക്കോടതി, വിധി പ്രസ്താവിച്ചത് ജസ്റ്റിസ് ദേവന് രാമചന്ദ്രനും ഹേമലതയും
ആലുവ കുടുംബക്കോടതിയില്‍ നടന്നുകൊണ്ടിരിക്കുന്ന കേസില്‍ കാനഡയിലുള്ള യുവതിയെ ഓണ്‍ലൈന്‍ ആയി വിചാരണ നടത്താന്‍ കുടുംബ കോടതിക്ക് നിര്‍ദ്ദേശം നല്‍കിക്കൊണ്ട് ഹൈക്കോടതി വിധി. കേരള ഹൈക്കോടതി

സംസ്ഥാന സർക്കാരിന് ഉത്തരവാദിത്വം ഇല്ലേ? ആശമാരുമായി ചർച്ച നടത്തേണ്ടത് സർക്കാരിന്റെ ധാർമിക ഉത്തരവാദിത്തം : രാജീവ് ചന്ദ്രശേഖർ
ആശാ സമരത്തിൽ ചിലർ രാഷ്ട്രീയം കളിക്കുന്നുണ്ടെന്നും എല്ലാം കേന്ദ്രമാണ് ചെയ്യേണ്ടതെന്നുമാണ് സർക്കാർ പറയുന്നത്, അങ്ങനെയെങ്കിൽ സംസ്ഥാനസർക്കാർ എന്തിനാണ്? സംസ്ഥാന സർക്കാരിന് ഉത്തരവാദിത്വം ഇല്ലേ? ആശമാരുമായി

സംഭലിന് 5000 വർഷത്തിലേറെ പഴക്കമുണ്ട്, ഇസ്ലാമിന് വേരോട്ടം കിട്ടുന്നതിനു മുമ്പേ അത് നിലന്നിരുന്നു : യോഗി ആദിത്യ നാഥ്
ലഖ്നോ: രേഖപ്പെടുത്തിയ ചരിത്രമനുസരിച്ച് സംഭലിന് 5000 വർഷത്തിലേറെ പഴക്കമുണ്ടെന്നും ഇസ്ലാമിന് വേരോട്ടം കിട്ടുന്നതിനു മുമ്പേ അത് നിലന്നിരുന്നുവെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്. ഹരി വിഷ്