സെല്‍ഫിയെടുക്കുന്നതിനിടെ 96000 രൂപ വിലയുള്ള മൊബൈല്‍ ഫോണ്‍ വെള്ളത്തില്‍ പോയി, തിരിച്ചെടുക്കാനായി റിസര്‍വോയര്‍ വറ്റിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍

google news
gov staff

സെല്‍ഫിയെടുക്കുന്നതിനിടെ 96000 രൂപ വിലയുള്ള മൊബൈല്‍ ഫോണ്‍ വെള്ളത്തില്‍ പോയത് തിരിച്ചെടുക്കാനായി റിസര്‍വോയര്‍ വറ്റിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍. ഛത്തീസ്ഗഢിലാണ് സംഭവം.

മൂന്ന് ദിവസമെടുത്ത് 15അടി താഴ്ചയുള്ള വെള്ളമാണ്30 എച്ച് പി കൂറ്റന്‍ പമ്പ് ഉപയോഗിച്ച് ഇയാള്‍ വറ്റിച്ചത്. ഏകദേശം 1500 ഏക്കര്‍ ജലസേചനത്തിനുപയോഗിക്കാവുന്ന 21ലക്ഷം ലിറ്റര്‍ വെള്ളം ഇയാള്‍ പാഴാക്കി. ഭക്ഷ്യവകുപ്പിലെ ഓഫിസറായ രാജേഷ് വിശ്വാസ് എന്നയാളാണ് ഫോണ്‍ വീണ്ടെടുക്കുന്നതിനായി ഇങ്ങനെ ചെയ്തത്.

സംഭവം പുറത്തറിഞ്ഞതോടെ ഇയാളെ സസ്‌പെന്‍ഡ് ചെയ്യുകയും കൂട്ടുനിന്ന മറ്റൊരു ഉദ്യോഗസ്ഥന്റെ ശമ്പളം പിടിച്ചുവെക്കുകയും ചെയ്തു. വെള്ളം ഉപയോഗയോഗ്യമല്ലെന്ന് മേലുദ്യോഗസ്ഥര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് വറ്റിച്ചതെന്നാണ് ഇയാളുടെ വിശദീകരണം. സെല്‍ഫിയെടുക്കുന്നതിനിടെയാണ് ഫോണ്‍ വെള്ളത്തില്‍ പോയത്. മൂന്ന് ദിവസത്തെ പരിശ്രമത്തിന് ശേഷം ഫോണ്‍ കിട്ടിയെങ്കിലും ഉപയോഗിക്കാനാകാത്ത തരത്തില്‍ കേടുപാടുകള്‍ സംഭവിച്ചിരുന്നു. 

കുടുംബത്തോടൊപ്പം ഖേര്‍ക്കട്ട പറല്‍കോട്ട് റിസര്‍വോയര്‍ കാണാനെത്തിയതായിരുന്നു രാജേഷ് ബിശ്വാസ്. സെല്‍ഫിയെടുക്കുന്നതിനിടെ വിലപിടിപ്പുള്ള സാംസങ് എസ് 23 ഫോണ്‍ വെള്ളത്തില്‍ വീണു. 15 അടി താഴ്ചയുള്ള റിസര്‍വോയറില്‍ നാലടിയായിരുന്നു വെള്ളമുണ്ടായിരുന്നത്. ഇറിഗേഷന്‍ വകുപ്പിനെ സമീപിച്ച് ഇയാള്‍ വെള്ളം വറ്റിക്കുന്നതിന് അനുമതി വാങ്ങി. തുടര്‍ന്ന് കൂറ്റന്‍ പമ്പ് എത്തിച്ച് മൂന്ന് ദിവസമെടുത്ത് വെള്ളം വറ്റിച്ച ശേഷം തിരഞ്ഞു. സംഭവം വന്‍ വിവാദമായതോടെയാണ് നടപടിയെടുത്തത്. 

Tags