തര്‍ക്കം ; എട്ട് മാസം ഗര്‍ഭിണിയായ യുവതിയെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ച് കൊന്നു

murder
murder

27കാരിയായ അനുഷയാണ് മരിച്ചത്.

എട്ട് മാസം ഗര്‍ഭിണിയായ യുവതിയെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ച് കൊന്നു. വീട്ടില്‍ വെച്ചുള്ള വഴക്കിനിടെയായിരുന്നു യുവാവ് കഴുത്ത് ഞെരിച്ചത്. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്താണ് സംഭവം.

27കാരിയായ അനുഷയാണ് മരിച്ചത്. ഭര്‍ത്താവ് ഗ്യാനേശ്വറുമായി രാവിലെ വഴക്കുണ്ടായി. തര്‍ക്കം നീണ്ടപ്പോള്‍ ഗ്വാന്യേശ്വര്‍ അനുഷയുടെ കഴുത്ത് ഞെരിച്ചു. ഇതോടെ യുവതി ബോധരഹിതയായി വീണു. ഗ്യാനേശ്വര്‍ തന്നെ അനുഷയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഇയാള്‍ പിന്നീട് പൊലീസിന് മുന്നില്‍ കീഴടങ്ങി.

വിശാഖപട്ടണത്തെ ഉഡ കോളനിയിലാണ് സംഭവം. സാരംഗ് നഗര്‍ വ്യൂ പോയിന്റിന് സമീപം ഫാസ്റ്റ് ഫുഡ് സെന്റര്‍ നടത്തുകയാണ് ഗ്യാനേശ്വര്‍. മൂന്ന് വര്‍ഷം മുമ്പാണ് ഗ്യാനേശ്വറും അനുഷയും വിവാഹിതരായത്. പ്രണയ വിവാഹമായിരുന്നു. എന്നാല്‍ പിന്നീട് പല കാര്യങ്ങളിലും ഇവര്‍ തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടായെന്നും അതിന്റെ പേരില്‍ തര്‍ക്കങ്ങള്‍ പതിവായിരുന്നുവെന്നും പൊലീസിന് വിവരം ലഭിച്ചു. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

Tags