രാജ്യത്തെ ഏറ്റവും മോശം സര്‍ക്കാര്‍ സ്‌കൂളുകള്‍ തമിഴ്‌നാട്ടില്‍ ; വിമര്‍ശനവുമായി തമിഴ്‌നാട് ഗവര്‍ണര്‍

ravi
ravi

സംസ്ഥാനത്തെ സ്വകാര്യ സ്‌കൂളുകള്‍ ഇന്ത്യയില്‍ ഒന്നാമതാണെന്നും പറഞ്ഞു

തമിഴ്‌നാട് സര്‍ക്കാരിനെതിരെ വീണ്ടും വിമര്‍ശനവുമായി ഗവര്‍ണര്‍ ആര്‍ എന്‍ രവി. ഇന്ത്യയിലെ ഏറ്റവും മോശം സര്‍ക്കാര്‍ സ്‌കൂളുകള്‍ തമിഴ്‌നാട്ടിലാണെന്നും ഉത്തര്‍പ്രദേശിനേക്കാളും ബിഹാറിനെക്കാളും മോശമാണ് അവസ്ഥയെന്നും ആരോപിച്ച ഗവര്‍ണര്‍ സംസ്ഥാനത്തെ സ്വകാര്യ സ്‌കൂളുകള്‍ ഇന്ത്യയില്‍ ഒന്നാമതാണെന്നും പറഞ്ഞു. രാജ്ഭവനിലെ ഭാരതിയാര്‍ മണ്ഡപത്തില്‍ അംബേദ്കര്‍ ജന്മവാര്‍ഷിക ദിനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ദളിത് പീഡനം നടക്കുന്നത് തമിഴ്‌നാട്ടിലാണ്. ദളിതര്‍ക്കുള്ള പദ്ധതിയിലെ പണം വകമാറ്റി ചിലവഴിക്കുന്നു. സാമൂഹ്യനീതിയെ പറ്റി പ്രഭാഷണം നടത്തുന്നിടത്താണ് ഈ ദുരവസ്ഥ എന്നും ആര്‍.എന്‍ രവി പറഞ്ഞു. നെഹ്‌റുവിനെതിരായ വിമര്‍ശനങ്ങളും ഇന്ന് ഗവര്‍ണര്‍ ഉയര്‍ത്തി. നെഹ്റുവിന് അംബേദ്കറോട് വെറുപ്പായിരുന്നു എന്നും അംബേദ്കരുടെ പ്രതിഭയെ നെഹ്റു ഭയന്നുവെന്നും അദ്ദേഹം ആരോപിച്ചു. അംബേദ്കറെ നെഹ്റു ലോക്‌സഭയില്‍ പ്രവേശിപ്പിച്ചില്ല. ഭാരത രത്സ നല്‍കാതെ അംബേദ്കറെ അപമാനിച്ചെന്നും ആര്‍ എന്‍ രവി പറഞ്ഞു.

Tags