ഭരണകക്ഷിയുടെ ചീഫ് വിപ്പായാണ് സ്പീക്കർ പ്രവർത്തിക്കുന്നത് ; ആഞ്ഞടിച്ച് കെസി വേണുഗോപാൽ എംപി
ഡൽഹി : ഭരണകക്ഷിയുടെ ചീഫ് വിപ്പായാണ് സ്പീക്കർ പ്രവർത്തിക്കുന്നതെന്നു ലോക്‌സഭയിൽ തുറന്നടിച്ച് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി. സഭയിലെ ഓരോ അംഗത്തിന്റെയും അവകാശങ്ങളുടെ സംരക്ഷകനായ ചെയർമാൻ, നിഷ്പക്ഷനായി പ്രവർത്തിക്കാതെ ഭരണകക്ഷിയുടെ ചീഫ് വിപ്പായിട്ടാണ് പ്രവർത്തിക്കുന്നതെന്നും ഇതിലൂടെ ജനാധിപത്യത്തെ ശ്വാസംമുട്ടിക്കുകയാണെന്നും കെസി വേണുഗോപാൽ എംപി.
tRootC1469263">പ്രതിപക്ഷ നേതാവിന് പാർലമെന്റിൽ സംസാരിക്കാൻ പോലും അവസരം നൽകുന്നില്ല. പ്രതിപക്ഷ നേതാവ് സംസാരിക്കാൻ എഴുന്നേൽക്കുമ്പോഴെല്ലാം അദ്ദേഹത്തിന്റെ മൈക്ക് താനേ ഓഫ് ചെയ്യപ്പെടുന്നു. ഇത് പാർലമെന്ററി ജനാധിപത്യത്തിൽ യോജിച്ചതല്ല. കേന്ദ്രസർക്കാർ അമേരിക്കയ്ക്ക് മുന്നിൽ പൂർണ്ണമായും കീഴടങ്ങി. ഇൻഡോ-യുഎസ് വ്യാപാര കരാർ, കർഷകരുടെ ദുരിതം. ഡാറ്റാ സുരക്ഷ എന്നിവയെ കുറിച്ചുള്ള പ്രതിപക്ഷ നേതാവിന്റെ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകുന്നില്ല.റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന കാര്യത്തിൽ അമേരിക്കൻ ഉദ്യോഗസ്ഥർ ഇന്ത്യയോട് നിർദ്ദേശങ്ങൾ നൽകുമ്പോഴും ഇന്ത്യ മൗനം പാലിക്കുന്നുയ ഒരു കേന്ദ്രമന്ത്രി എപ്സ്റ്റീൻ ഫയലുമായി ബന്ധപ്പെട്ട വിഷയത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്, ഈ ഭയം മൂലമോ ബ്ലാക്ക് മെയിലിംഗ് മൂലമോ ഇന്ത്യ അതിന്റെ പരമാധികാരവും അഖണ്ഡതയും വിദേശ രാജ്യത്തിന് അടിയറവ് വെച്ചതെന്നും കെസി വേണുഗോപാൽ ചോദിച്ചു.
മുൻകാലങ്ങളിൽ സ്പീക്കർമാർക്കെതിരെ കുറ്റവിചാരണ പ്രമേയങ്ങൾ കൊണ്ടുവന്നപ്പോൾ, നെഹ്റുവും രാജീവ് ഗാന്ധിയിനോയുംപ്പോലെയുള്ള പ്രധാനമന്ത്രിമാരും നേരിട്ട് മറുപടി നൽകാൻ ധൈര്യം കാണിച്ചിരുന്നു. എന്നാൽ ഇപ്പോൾ നമ്മുടെ പ്രധാനമന്ത്രി എവിടെയാണ്? അദ്ദേഹം എന്തിനാണ് ഓടിപ്പോകുന്നതെന്നും കെസി വേണുഗോപാൽ പരിഹസിച്ചു.
പ്രതിപക്ഷത്തിന്റെ ശബ്ദം അടിച്ചമർത്തപ്പെടുന്നു. ആഭ്യന്തര മന്ത്രിയുടെ ഇടപെടൽ മൂലം സ്പീക്കറുടെ കൈകൾ കെട്ടിയിട്ടിരിക്കുകയാണ്. പാർലമെന്ററി ജനാധിപത്യം വലിയ അപകടത്തിലാണ്. പ്രതിപക്ഷ അംഗങ്ങളെ നിസ്സാര കാരണത്തിന്റെ പേരിൽ സസ്‌പെൻഡ് ചെയ്യുകയാണ്. രാഹുൽ ഗാന്ധിയെ ഒരു ഗുജറാത്ത് കോടതി വിധിയുടെ പേരിൽ നോട്ടീസ് പോലും നൽകാതെ 24 മണിക്കൂറിനുള്ളിൽ അയോഗ്യനാക്കി. ജനാധിപത്യം നശിപ്പിക്കുന്നതിന് ഇന്ത്യയിലെ ജനങ്ങൾ ബിജെപിയ ഒരു പാഠം പഠിപ്പിക്കും. കൂടാതെ, വനിതാ എംപിമാർ പ്രധാനമന്ത്രിക്കെതിരെ എന്തോ മോശം കാര്യം ആസൂത്രണം ചെയ്യുന്നുണ്ടെന്ന സ്പീക്കറുടെ പ്രസ്താവന ഉത്തരവാദിത്തമില്ലാത്തതും അപകീർത്തികരവുമാണെന്ന് ചൂണ്ടിക്കാട്ടി വേണുഗോപാൽ അത്തരമൊരു വിവരമുണ്ടായിരുന്നെങ്കിൽ എന്തുകൊണ്ട് അത് സുരക്ഷാ സേനയ്ക്ക് നൽകിയില്ലെന്നും ചോദിച്ചു.
ചൈനീസ് സൈന്യം നമ്മുടെ പ്രദേശത്തേക്ക് കടന്നുകയറിയപ്പോൾ നമ്മുടെ സൈന്യം കമാൻഡിനായി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടപ്പോൾ, 'നിങ്ങൾക്ക് ഉചിതമായത് ചെയ്യുക' എന്ന് പറഞ്ഞ പ്രധാനമന്ത്രി ബാലാക്കോട്ട് സൈനിക നടപടിക്ക് മേഘങ്ങൾ നിറഞ്ഞ കാലാവസ്ഥയാണ് നല്ലതെന്ന് സൈന്യത്തിന് ഉത്തരവ് നൽകിയത് തന്നെ വിരോധാഭാസമാണ്.
രാഹുൽ ഗാന്ധി വിദേശത്ത് പോയി രാജ്യത്തിനെതിരെ സംസാരിക്കുന്നുവെന്ന് ബിജെപി നേതാക്കളും കേന്ദ്രമന്ത്രിമാരും അവകാശപ്പെടുമ്പോൾ മുൻ ജന്മത്തിൽ ഞാൻ എന്ത് പാപമാണ് ചെയ്തതെന്ന് എനിക്കറിയില്ല, അതുകൊണ്ടാണ് ഞാൻ ഹിന്ദുസ്ഥാനിൽ ജനിച്ചത് എന്നാണ് 2015 മെയ് 16-ന് ചൈനയിലെ ഷാങ്ഹായിൽ വെച്ച് മോദി പറഞ്ഞതെന്നും കെസി വേണുഗോപാൽ ചൂണ്ടിക്കാട്ടി. ദക്ഷിണ കൊറിയയിലെ സോളിലും സിഡ്‌നിയിലും ന്യൂയോർക്ക്, ടൊറന്റോ, കാലിഫോർണിയ, ലണ്ടൻ എന്നിവിടങ്ങളിൽ വെച്ചും മോദി ഇന്ത്യൻ സർക്കാരിനെയും ജനങ്ങളെയും അധിക്ഷേപിക്കുന്നത് തുടർന്നെന്നും കെസി വേണുഗോപാൽ ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രിക്ക് പാർലമെന്റിനെ അഭിമുഖീകരിക്കാതിരിക്കാനുള്ള ഒരു വഴി ഒരുക്കാൻ സ്പീക്കറുടെ പദവിയെ സർക്കാർ ഒരു ഉപകരണമായി ഉപയോഗിക്കുന്നു.ഈ സർക്കാർ വിചാരിക്കുന്നത് പാർലമെന്റ് ബിജെപിക്ക് മാത്രമുള്ളതാണെന്നാണ്, എന്നാൽ അത് മുഴുവൻ രാജ്യത്തിന്റേതുമാണ്. സത്യം കേൾക്കാൻ അവർക്ക് ഭയമാണ്. പ്രതിരോധ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ പങ്കുവെച്ചപ്പോൾ പോലും പ്രതിപക്ഷ നേതാവിനെ സംസാരിക്കാൻ അനുവദിച്ചില്ല.ഇഡി, സിബിഐ, ആദായനികുതി വകുപ്പ്, തിരഞ്ഞെടുപ്പ് കമ്മീഷൻ എന്നിവയെ ദുരുപയോഗം ചെയ്ത് സർക്കാർ സംവിധാനത്തെ ഹൈജാക്ക് ചെയ്തിരിക്കുകയാണ്.ഈ പ്രമേയം കേവലം ഒരു സ്പീക്കറെ നീക്കം ചെയ്യുന്നതിനെക്കുറിച്ചല്ല; ഇത് ലോക്സഭയുടെയും രാഷ്ട്രത്തിന്റെയും ആത്മാവും അന്തസ്സും സ്വാതന്ത്ര്യവും പുനഃസ്ഥാപിക്കുന്നതിനെക്കുറിച്ചാണെന്നും കെസി വേണുഗോപാൽ പറഞ്ഞു.
.jpg)


