20-ന് പാർലമെന്റിലേക്ക് മാർച്ച് പ്രഖ്യാപിച്ച് സോനം വാങ്ചുക്
ന്യൂഡൽഹി:രാജ്യത്തെ വിദ്യാഭ്യാസ മേഖലയിലെ ക്രമക്കേടുകൾക്കും പരീക്ഷാ നടത്തിപ്പിലെ വീഴ്ചകൾക്കുമെതിരെ 'കോക്രോച്ച് ജനതാ പാർട്ടി' (CJP) നടത്തുന്ന പ്രതിഷേധം ശക്തമാകുന്നു. പാർലമെന്റ് മൺസൂൺ സമ്മേളനം ആരംഭിക്കുന്ന ജൂലൈ 20-ന് ജന്തർ മന്തറിൽ നിന്ന് പാർലമെന്റിലേക്ക് സമാധാനപരമായ മാർച്ച് നടത്തുമെന്ന് സി.ജെ.പി പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് നിരാഹാര സമരം നടത്തുന്ന പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക് ആണ് മാർച്ചിന് നേതൃത്വം നൽകുക.
വിദ്യാഭ്യാസ സംവിധാനത്തിലെ തുടർച്ചയായ പരാജയങ്ങൾ കാരണം ജീവൻ നഷ്ടപ്പെട്ട വിദ്യാർത്ഥികളുടെ സ്മരണയ്ക്കായും, സമഗ്രമായ വിദ്യാഭ്യാസ പരിഷ്കരണങ്ങൾക്കായുമാണ് മാർച്ച് സംഘടിപ്പിക്കുന്നത്. "നിങ്ങൾ ശരിക്കും ഞാൻ ജീവനോടെയിരിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിൽ, വീടുകളിൽ ഇരുന്ന് സന്ദേശങ്ങൾ അയക്കുന്നതിന് അപ്പുറം പ്രവർത്തിക്കുക. ജൂലൈ 20-ന് ഡൽഹിയിലെത്തി സമാധാന മാർച്ചിൽ പങ്കുചേരുക. നിയമങ്ങൾ നിർമ്മിക്കപ്പെടുന്നിടത്ത് നമ്മുടെ ശബ്ദം എത്തിക്കാൻ നമുക്ക് ഒന്നിച്ചുപ്രവർത്തിക്കാം," വാങ്ചുക് ആഹ്വാനം ചെയ്തു.
.jpg)

