പരിപാടിക്കിടെ ലൈംഗീക അതിക്രമം ; എ ആര്‍ റഹ്മാന്‍ ഷോയിലെ വീഴ്ചകളെപ്പറ്റി ഉന്നത അന്വേഷണം

google news
rahman

'മറക്കുമാ നെഞ്ചം' എന്ന സംഗീത പരിപാടിയുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദങ്ങള്‍ മുറുകവെ സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ആന്വേഷണം ആരംഭിച്ചു. സംഗീത നിശയിലുണ്ടായ സുരക്ഷാ, സംഘടനാ വീഴ്ചകളെപ്പറ്റിയുള്ള ഉന്നത അന്വേഷണമാണ് ആരംഭിച്ചിരിക്കുന്നത്.

തിക്കിലും തിരക്കിലും അകപ്പെട്ട് കുടുങ്ങുകയും മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ ഉള്‍പ്പെടെയുള്ളവര്‍ ഗതാഗതക്കുരുക്കിലാവുകയും ചെയ്തിരുന്നു. ഇതോടെയാണ് സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടുന്നത്.

തിരക്കിനിടെ സ്ത്രീകള്‍ക്ക് നേരെ ലൈംഗിക അതിക്രമങ്ങളുണ്ടായതായും പരാതികള്‍ വന്നിട്ടുണ്ട്. 20,000 പേര്‍ക്ക് ഇരിക്കാന്‍ സൗകര്യമുള്ള സ്ഥലത്തു നടത്തിയ പരിപാടിയില്‍ അമ്പതിനായിരത്തിലധികം പേരാണ് പങ്കെടുത്തത്. ഇവിടെ പാര്‍ക്കിങ് സൗകര്യങ്ങളും ഇല്ലായിരുന്നു. സീറ്റ് ബുക്ക് ചെയ്തവര്‍ക്ക് പോലും വേദിയില്‍ നിന്ന് ദൂരെ മാറി തിരക്കിനിടയില്‍ നിന്നാണ് പരിപാടിയില്‍ പങ്കെടുക്കാനായത്. ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ എ ആര്‍ റഹ്മാനെതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്.

പരിപാടിയുടെ സംഘാടകരേയും എ ആര്‍ റഹ്മാനേയും ടാഗ് ചെയ്ത് തിരക്കന്റെ വീഡിയോ പരിപാടിക്ക് എത്തിയവര്‍ പോസ്റ്റ് ചെയ്തിരുന്നു. വീഡിയോ വൈറലായതോടെ ആരാധകരുടെ സ്‌നേഹത്തിനു നന്ദി അറിയിച്ച റഹ്മാന്‍ ബുദ്ധിമുട്ടുകളില്‍ ഖേദിക്കുന്നതായി പ്രതികരിച്ചു. ഇനി പരിപാടികള്‍ സംഘടിപ്പിക്കുമ്പോള്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയതായി ഉറപ്പാക്കുമെന്നും റഹ്മാന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

Tags