രാമക്ഷേത്ര ഫണ്ട് കൊള്ള : കർണാടകയിൽനിന്ന് പിരിച്ചെടുത്ത ഫണ്ട് കൊള്ളയടിച്ചെന്ന് പരാതി

Meat sale in Panchakoshi Parikrama area; Meat distribution banned within 15 km radius of Ayodhya

 ബിദാർ : രാമക്ഷേത്ര നിർമാണത്തിന്റെ പേരിൽ കർണാടകയിൽനിന്ന് പിരിച്ചെടുത്ത ഫണ്ട് കൊള്ളയടിച്ചെന്ന് പരാതി. ബിദാർ ജില്ലയിലെ ഔരാദ് താലൂക്കിൽ നിന്നുള്ള ദീപക് എന്ന വ്യക്തിയാണ് ഉത്തർപ്രദേശിലെ പ്രത്യേക അന്വേഷണ സംഘത്തിന് പരാതി നൽകിയത്.

ബി.ജെ.പി എം.എൽ.എ പ്രഭു ചൗഹാൻ, ആർ.എസ്.എസ് നേതാവ് ഗോപാൽ എന്നിവർക്കെതിരെയാണ് ആരോപണം. ക്ഷേത്ര നിർമാണത്തിനായി കരാറുകാരിൽ നിന്ന് വൻതോതിൽ പണം പിരിച്ചെടുക്കുകയും, എന്നാൽ ഈ തുക രാമക്ഷേത്ര ട്രസ്റ്റിന് കൈമാറാതെ തട്ടിയെടുക്കുകയും ചെയ്തുവെന്നാണ് പരാതിയിൽ പറയുന്നത്.

ആദ്യം രസീതുകളൊന്നും നൽകാതെ 5 ലക്ഷം രൂപ പിരിച്ചെടുത്ത ഇവർ പിന്നീട് കോടിക്കണക്കിന് രൂപയാണ് സമാഹരിച്ചത്. ഈ പണം രാമക്ഷേത്ര ട്രസ്റ്റിലേക്ക് കൈമാറുന്നതിന് പകരം റിയൽ എസ്റ്റേറ്റ് മേഖലയിൽ നിക്ഷേപിച്ചതായും പരാതിക്കാരൻ ആരോപിക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട രേഖകൾ തന്റെ പക്കലുണ്ടെന്നും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാക്കാൻ തയാറാണെന്നും ദീപക് വ്യക്തമാക്കി.

വിജയ് വിശ്വാസ് പന്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പരാതി പരിശോധിക്കുന്നത്. ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ ഇക്കാര്യത്തിൽ വിശദമായ അന്വേഷണം വേണമെന്നാണ് പരാതിയിലെ ആവശ്യം. അതേസമയം, എം.എൽ.എ പ്രഭു ചൗഹാനോ ആർ.എസ്.എസ് നേതാവോ ഈ വിഷയത്തിൽ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. പരാതിയിലെ വാദങ്ങളും തെളിവുകളും പരിശോധിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. 

Tags