പ്രധാന മന്ത്രിയുമായി വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ‘പരീക്ഷാ പേ ചർച്ച’ :രജിസ്ട്രേഷൻ 3 കോടി കടന്നു
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്യാർത്ഥികളുമായും അധ്യാപകരുമായും സംവദിക്കുന്ന 'പരീക്ഷാ പേ ചർച്ച' യ്ക്ക് മികച്ച പ്രതികരണം ലഭിക്കുന്നതായി റിപ്പോർട്ട്. ഡിസംബർ 30-ലെ കണക്കുകൾ പ്രകാരം 3.05 കോടിയിലധികം പേർ പരിപാടിക്കായി രജിസ്റ്റർ ചെയ്തതായി പ്രസ് ഇൻഫർമേഷൻ ബ്യൂറോ റിപ്പോർട്ട് ചെയ്തു
tRootC1469263">പരീക്ഷാ പേ ചർച്ചയുടെ എട്ടാം പതിപ്പാണ് നടക്കാനിരിക്കുന്നത്. പരീക്ഷാ സമ്മർദ്ദം ലഘൂകരിക്കാനും ആത്മവിശ്വാസത്തോടെ പരീക്ഷകളെ നേരിടാനും ലക്ഷ്യമിട്ട് 2018-ലാണ് പദ്ധതിക്ക് തുടക്കമിട്ടത്.
ഇത്തവണത്തെ പ്രധാന ചർച്ചാ വിഷയങ്ങൾ
പരീക്ഷാ തയ്യാറെടുപ്പുകൾക്ക് പുറമെ സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങളും ഇത്തവണത്തെ പ്രമേയങ്ങളിൽ ഉൾപ്പെടുന്നു:
പരീക്ഷകളെ ആഘോഷമാക്കുക: സമ്മർദ്ദമില്ലാത്ത പഠനരീതികൾ.
സ്വാതന്ത്ര്യ സമര സേനാനികൾ: രാജ്യത്തിന്റെ ചരിത്രത്തെയും പോരാട്ടങ്ങളെയും കുറിച്ചുള്ള അവബോധം.
പരിസ്ഥിതി സംരക്ഷണം: പ്രകൃതി സൗഹൃദ ജീവിതശൈലി.
ശുചിത്വ ഭാരതം: വൃത്തിയുള്ള ക്യാമ്പസുകളും പരിസരവും.
പങ്കെടുക്കാൻ താൽപ്പര്യമുള്ളവർക്ക് 2026 ജനുവരി 11 വരെ അപേക്ഷകൾ സമർപ്പിക്കാം.
അപേക്ഷിക്കേണ്ട വിധം:
innovateindia1.mygov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
ഹോം പേജിലെ 'Participate Now' എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
വിദ്യാർത്ഥി, അധ്യാപകൻ, രക്ഷിതാവ് എന്നിവയിൽ അനുയോജ്യമായ വിഭാഗം തിരഞ്ഞെടുക്കുക.
മൊബൈൽ നമ്പറോ ഇമെയിലോ ഉപയോഗിച്ച് ലോഗിൻ ചെയ്ത് വിവരങ്ങൾ രേഖപ്പെടുത്തുക.
തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് പ്രധാനമന്ത്രിയുമായി നേരിട്ട് സംസാരിക്കാനും അവർ ചോദിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി നേടാനും അവസരം ലഭിക്കും. കൂടാതെ പങ്കെടുത്തവർക്കെല്ലാം ഡിജിറ്റൽ സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യും.
.jpg)


