ഓൺലൈൻ വിദേശനാണ്യ, സ്വർണ നിക്ഷേപ തട്ടിപ്പ് : ഏഴുപേർ അറസ്റ്റിൽ
മുംബൈ : ഓൺലൈൻ വിദേശനാണ്യ, സ്വർണ നിക്ഷേപ പദ്ധതികളുടെ പേരിൽ നിരവധി പേരിൽനിന്ന് 200 കോടി രൂപയിലധികം കവർന്ന അന്താരാഷ്ട്ര മാഫിയ സംഘത്തിലെ ഏഴുപേരെ മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്തു. നവംബറിൽ മറ്റൊരു കേസിലെ അന്വേഷണത്തിനിടെ മുംബൈ- അഹ്മദാബാദ് ഹൈവേയിലെ ലോഡ്ജിൽ നടത്തിയ റെയ്ഡാണ് വഴിത്തിരിവായത്.
tRootC1469263">മഹാരാഷ്ട്ര, ഡൽഹി, കർണാടക, ഗോവ തുടങ്ങി 12 സംസ്ഥാനങ്ങളിലായി 50 ലേറെ കേസുകളിൽ ഉൾപ്പെട്ടവരാണ്അറസ്റ്റിലായത്. വൈവാഹിക സൈറ്റ്, സമൂഹമാധ്യമം എന്നിവയിലൂടെ ആളുകളുമായി പരിചയം സ്ഥാപിച്ച് വൻ പ്രതിഫലം വാഗ്ദാനം ചെയ്ത് വിദേശനാണ്യ, സ്വർണ പദ്ധതികളിൽ നിക്ഷേപിക്കാൻ പ്രേരിപ്പിച്ചാണ് തട്ടിപ്പ്. പണം നിക്ഷേപിക്കാൻ മ്യൂൾ അക്കൗണ്ടുകൾ നൽകുന്നതും തട്ടിപ്പുകാരാണ്. വിദേശത്തിരുന്നാണ് ഈ സംഘത്തെ നിയന്ത്രിക്കുന്നതെന്നു പറഞ്ഞ പൊലീസ് വൈവാഹിക പരസ്യങ്ങളിലൂടെയും മറ്റും നിക്ഷേപം തേടുന്ന ട്രേഡിങ് കമ്പനികളുടെ യോഗ്യതാപത്രം പരിശോധിക്കണമെന്ന് മുന്നറിയിപ്പ് നൽകി.
.jpg)


