ഹോട്ടല്‍ ബില്ലുകളില്‍ ഇനി 'ഗ്യാസ് ചാര്‍ജ്' വേണ്ട; നിര്‍ദേശവുമായി കേന്ദ്രം

The business of the festive season is dusty;   Hotel owner gave Rs 64 lakh bonus to employees

ഈ നിർദ്ദേശങ്ങള്‍ ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കർശന നിയമനടപടികള്‍ സ്വീകരിക്കുമെന്നും അതോറിറ്റി മുന്നറിയിപ്പ് നല്‍കി.

ന്യൂ ഡല്‍ഹി:  ഹോട്ടലുകളിലും റസ്റ്ററന്റുകളിലും ഭക്ഷണ ബില്ലിനൊപ്പം 'എല്‍പിജി ചാര്‍ജ്', 'ഗ്യാസ് സര്‍ചാര്‍ജ്' എന്നീ പേരുകളില്‍ അധിക തുക ഈടാക്കരുതെന്ന് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി നിര്‍ദേശിച്ചു.

ഇത്തരം ചെലവുകള്‍ ഭക്ഷണ സാധനങ്ങളുടെ വിലയില്‍ തന്നെ ഉള്‍പ്പെടുത്തണം. അല്ലാതെ അതിനായി മാത്രം തുക ഈടാക്കരുത്. ഹോട്ടലുകളും റസ്റ്റോറന്റുകളും മെനുവില്‍ കാണിക്കുന്ന വില തന്നെയായിരിക്കണം അന്തിമ വില.ഭക്ഷണത്തിന്റെ വിലയ്ക്ക് പുറമെ മെനുവില്‍ രേഖപ്പെടുത്തിയിട്ടുള്ള നികുതികള്‍ (ജിഎസ്ടി) മാത്രമേ ഈടാക്കാൻ പാടുള്ളൂ. ഇതുസംബന്ധിച്ച്‌ നിരവധി പരാതികള്‍ ഉയർന്ന സാഹചര്യത്തിലാണ് ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ ഇടപെടല്‍.

ഇന്ധനം, എല്‍പിജി, വൈദ്യുതി എന്നിവയുടെ വില വര്‍ധനവ് ബിസിനസ് നടത്തുന്നതിന്റെ പ്രവര്‍ത്തനച്ചെലവ് ഇവ ഭക്ഷണത്തിന്റെ വില നിശ്ചയിക്കുമ്ബോള്‍ തന്നെ തീരുമാനിക്കണെമന്നുമാണ് നിര്‍ദേശം. ഈ നിർദ്ദേശങ്ങള്‍ ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കർശന നിയമനടപടികള്‍ സ്വീകരിക്കുമെന്നും അതോറിറ്റി മുന്നറിയിപ്പ് നല്‍കി.

Tags