വ്യക്തിപരമായ നേട്ടങ്ങൾക്കായി നെഹ്‌റു കുടുംബം കാലങ്ങളായി ദേശീയ താൽപ്പര്യങ്ങൾ വിട്ടുവീഴ്ച ചെയ്യുകയാണ് ; നിതിൻ നബിൻ

Nitin Nabin

 ബിജെപി ദേശീയ അധ്യക്ഷനായി ചുമതലയേറ്റ ശേഷം രാഹുൽ ഗാന്ധിക്കെതിരെ കടുത്ത ആരോപണങ്ങളുമായി നിതിൻ നബിൻ രംഗത്തെത്തി. വ്യക്തിപരമായ നേട്ടങ്ങൾക്കായി നെഹ്‌റു-ഗാന്ധി കുടുംബം കാലങ്ങളായി ദേശീയ താൽപ്പര്യങ്ങൾ വിട്ടുവീഴ്ച ചെയ്യുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ജവഹർലാൽ നെഹ്‌റുവിന്റെ കാലം മുതൽ തുടങ്ങിയ ഈ രീതി രാഹുൽ ഗാന്ധിയും തുടരുകയാണെന്നും, നിരന്തരം കള്ളം പറയുന്നതാണ് രാഹുലിന്റെ പ്രവർത്തന രീതിയെന്നും നിതിൻ നബിൻ ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു. സ്വന്തം ബാങ്ക് ബാലൻസ് വർദ്ധിപ്പിക്കാൻ രാജീവ് ഗാന്ധി ബോഫോഴ്സ് ഇടപാട് ഉപയോഗിച്ചുവെന്നും, 2014 വരെ സോണിയ ഗാന്ധി ‘സൂപ്പർ പ്രധാനമന്ത്രി’യായി അധികാരം ദുരുപയോഗം ചെയ്തുവെന്നും അദ്ദേഹം ആരോപിച്ചു.

tRootC1469263">

സുരക്ഷാ ഏജൻസികളെ അറിയിക്കാതെ രാഹുൽ ഗാന്ധി 247 വിദേശ യാത്രകൾ നടത്തിയതായും ഇത് ദുരൂഹമാണെന്നും ബിജെപി അധ്യക്ഷൻ ചൂണ്ടിക്കാട്ടി. വിദേശത്തുള്ള ഇന്ത്യാ വിരുദ്ധ, പാകിസ്ഥാൻ അനുകൂല വിഭാഗങ്ങളുമായി രാഹുലിന് അടുത്ത ബന്ധമുണ്ടെന്നാണ് ബിജെപിയുടെ ആക്ഷേപം. കോടീശ്വരൻ ജോർജ്ജ് സോറോസ്, അമേരിക്കൻ കോൺഗ്രസ് അംഗം ഇൽഹാൻ ഒമർ തുടങ്ങിയവരുമായി രാഹുൽ ഗാന്ധി ചേർന്ന് പ്രവർത്തിക്കുന്നുവെന്നും, രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന ഇത്തരം ഇടപെടലുകൾ നെഗറ്റീവ് രാഷ്ട്രീയത്തിന്റെ തെളിവുമാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയെ തകർക്കാൻ ശ്രമിക്കുന്ന പാകിസ്ഥാൻ-ചൈന അനുകൂല ഘടകങ്ങളുടെ പോസ്റ്റർ ബോയിയാണ് രാഹുലെന്നും നിതിൻ നബിൻ ആരോപിച്ചു.

ചരിത്രപരമായ പരാജയങ്ങളെയും വിവാദങ്ങളെയും പരാമർശിച്ചായിരുന്നു ബിജെപി അധ്യക്ഷന്റെ കടന്നാക്രമണം. 1962-ലെ ചൈനയുമായുള്ള യുദ്ധത്തിലെ പരാജയവും നെഹ്‌റുവിന്റെ പഴയകാല പരാമർശങ്ങളും അദ്ദേഹം ഇതിനായി ഉയർത്തിക്കാട്ടി. ഡൽഹിയിൽ നടന്ന എഐ ഉച്ചകോടിക്കിടയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധങ്ങളെയും അദ്ദേഹം വിമർശിച്ചു. രാഹുൽ ഗാന്ധിയുടെ വിദേശ ബന്ധങ്ങളും അദ്ദേഹം നടത്തിയ രഹസ്യ സന്ദർശനങ്ങളും രാജ്യത്തെ സുരക്ഷാ ഏജൻസികൾ കൃത്യമായി നിരീക്ഷിക്കണമെന്നും, നെഹ്‌റു കുടുംബത്തിന്റെ ‘വിട്ടുവീഴ്ചാ ദൗത്യങ്ങൾ’ ജനങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടുമെന്നും ബിജെപി അധ്യക്ഷൻ വ്യക്തമാക്കി.

Tags