കരൂര്‍ ദുരന്തം: നടൻ വിജയ് ഇന്ന് വീണ്ടും സിബിഐക്ക് മുന്നില്‍ ഹാജരാകും

One Clan One God'; Vijay announced the policy of Tamilaka Vetri Kazhagam

സെപ്റ്റംബർ 27 നാണ് വിജയ് പങ്കെടുത്ത ടിവികെ യോഗത്തില്‍ തിക്കിലും തിരക്കിലും 41 പേർക്ക് ജീവന്‍ നഷ്ടമായിരുന്നു.

കരൂർ : കരൂർ ദുരന്തവുമായി ബന്ധപ്പെട്ട കേസില്‍ മൊഴി രേഖപ്പെടുത്തുന്നതിനായി നടനും ടി.വി.കെ പാർട്ടി അധ്യക്ഷനുമായ വിജയ് ഇന്ന് വീണ്ടും സിബിഐക്ക് മുൻപില്‍ ഹാജരാകും.ഡല്‍ഹി സിബിഐ ആസ്ഥാനത്ത് 11 മണിക്കാണ് വിജയ് ഹാജരാവുക.

കഴിഞ്ഞയാഴ്ച നാലര മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷം വീണ്ടും ഹാജരാകാൻ ആയിരുന്നു സിബിഐയുടെ നിർദേശം. എന്നാല്‍ പൊങ്കല്‍ പ്രമാണിച്ച്‌ സമയം നീട്ടിത്തരണമെന്ന് വിജയ് ആവശ്യപ്പെട്ടിരുന്നു.

tRootC1469263">

ഇതേ തുടർന്നാണ് ഇന്ന് ഹാജരാകാനായി നിർദേശം നല്‍കിയത്. സംഭവത്തില്‍ പ്രാദേശിക ഭരണകൂടത്തിന് വീഴ്ച സംഭവിച്ചിട്ടുണ്ടെന്നാണ് വിജയ് മൊഴി നല്‍കിയത്. വിജയുടെയും മൊഴി രേഖപ്പെടുത്തിയതിനു ശേഷം ആയിരിക്കും തുടർനടപടികളിലേക്ക് സിബിഐ നീങ്ങുക.

സെപ്റ്റംബർ 27 നാണ് വിജയ് പങ്കെടുത്ത ടിവികെ യോഗത്തില്‍ തിക്കിലും തിരക്കിലും 41 പേർക്ക് ജീവന്‍ നഷ്ടമായിരുന്നു. 60 ലധികം പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മരിച്ചവരില്‍ 10ലധികം കുട്ടികളും നിരവധി സ്ത്രീകളും ഉള്‍പ്പെടും.

41 കുടുംബങ്ങളില്‍ 39 കുടുംബങ്ങള്‍ക്ക് ടിവികെ ഫണ്ടില്‍ നിന്ന് 20 ലക്ഷം രൂപ വീതം നഷ്ടപരിഹാരം ഇതിനകം നല്‍കിയിട്ടുണ്ട്. അതേസമയം, കരൂര്‍ ദുരന്തത്തില്‍ അന്വേഷണം സിബിഐ ഏറ്റെടുത്തിരുന്നു . അന്വേഷണത്തിന്‍റെ ഭാഗമായി കരൂരില്‍ ഉദ്യോഗസ്ഥർ എത്തി പരിശോധന നടത്തിയിരുന്നു.

Tags