അഞ്ചുവര്‍ഷമായിട്ടുള്ള പ്രണയബന്ധം പീഡനമായി കണക്കാനാകില്ലെന്ന് കര്‍ണാടക ഹൈക്കോടതി

google news
court


ബെംഗളൂരു: അഞ്ചുവര്‍ഷത്തോളമുള്ള പ്രണയബന്ധം പീഡനമായി കണക്കാനാകില്ലെന്ന് കര്‍ണാടക ഹൈക്കോടതി. അഞ്ചുവര്‍ഷം ഒരുമിച്ച് ജീവിക്കുകയും പിന്നീട് വിവാഹവാഗ്ദാനത്തില്‍ നിന്നും യുവാവ് പിന്‍മാറിയ സംഭവത്തിലാണ് കോടതി ഇങ്ങനെ നിരീക്ഷിച്ചത്. തുടര്‍ന്ന് യുവാവിനെ കോടതി വെറുതെ വിടുകയായിരുന്നു. ജസ്റ്റിസ് നാഗപ്രസന്നയാണ് യുവാവിനെ വെറുതെ വിട്ട് വിധി പുറപ്പെടുവിച്ചത്. 

വിവാഹവാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപിച്ചായിരുന്നു പെണ്‍കുട്ടി കോടതിയെ സമീപിച്ചത്. അഞ്ചുവര്‍ഷത്തോളം പ്രണയത്തിലായിരുന്ന യുവാവ് വിവാഹത്തില്‍ നിന്നും യുവാവ് പിന്‍മാറുകയായിരുന്നുവെന്നും പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു. പരാതിയില്‍ ബെംഗളൂരു സിറ്റി സിവില്‍ സെഷന്‍സ് കോടതി യുവാവിനെതിരെ കുറ്റം ചുമത്തുകയും ചെയ്തിരുന്നു. ഇതിനെതിരെ യുവാവ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. 

ഇവരുടെ ബന്ധം ദിവസങ്ങളോ മാസങ്ങളോ മാത്രമായി നീണ്ടുനിന്നതല്ല. അഞ്ചുവര്‍ഷത്തോളം ബന്ധമുണ്ടായിരുന്നു.  ഈ അഞ്ചുവര്‍ഷത്തോളം യുവതിയുടെ താല്‍പ്പര്യത്തിന് വിരുദ്ധമാണ് കാര്യങ്ങള്‍ നടന്നതെന്ന് പറയാനാകില്ലെന്നും കോടതി പറഞ്ഞു. 
ബെംഗളൂരു സ്വദേശിയായ യുവാവും യുവതിയും അഞ്ചുവര്‍ഷമായി പ്രണയത്തിലായിരുന്നു. വ്യത്യസ്ഥ മതവിഭാഗങ്ങളായതിനാല്‍ വിവാഹത്തില്‍ നിന്നും പിന്‍മാറേണ്ടി വന്നെന്നും യുവാവ് കോടതിയില്‍ സമ്മതിച്ചു. എന്നാല്‍ അഞ്ചുവര്‍ഷത്തെ ബന്ധം പീഡനമായി കണക്കാക്കാനാകില്ലെന്നും കോടതി പറഞ്ഞു. കൂടാതെ ബന്ധം നിലനിന്നിരുന്ന സമയത്തുള്ള സാമ്പത്തിക ഇടപാടുകള്‍ 406ാം വകുപ്പ് പ്രകാരമുള്ള വിശ്വാസ വഞ്ചനയില്‍ വരില്ലെന്നും കോടതി വ്യക്തമാക്കി.
 

Tags