വീടിനായി കുഴിയെടുക്കുന്നതിനിടെ സ്വര്‍ണ നിധി

gold

പൊലീസും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി.

കര്‍ണാടക ഗദഗ് ജില്ലയിലെ ചരിത്രപ്രസിദ്ധമായ ലക്കുണ്ഡി ഗ്രാമത്തില്‍ വീട് നിര്‍മിക്കാന്‍ അടിത്തറയ്ക്കായി ഭൂമി കുഴിക്കുന്നതിനിടെ തൊഴിലാളികള്‍ക്ക് ഒരു വമ്പന്‍ സ്വര്‍ണനിധി ലഭിച്ചുവെന്നതാണ് ആ വാര്‍ത്ത. ശനിയാഴ്ചയായിരുന്നു സംഭവം. ഗംഗവ്വ ബസവരാജ് റിട്ടി എന്ന സ്ത്രീയുടെ വീടിന്റെ അടിത്തറയ്ക്കായി കുഴിയെടുക്കുമ്പോവാണ് ചെമ്പ് പാത്രത്തില്‍ സൂക്ഷിച്ച നിലയിലുള്ള സ്വര്‍ണാഭരണങ്ങള്‍ കണ്ടെത്തിയത്. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ പ്രജ്വല്‍ റിട്ടിയെന്ന വിദ്യാര്‍ത്ഥിയാണ് പാത്രവും അതിലെ സ്വര്‍ണവും ആദ്യമായി കണ്ടത്. ഉടന്‍ തന്നെ കുട്ടി വിവരം ഗ്രാമത്തിലെ മുതിര്‍ന്നവരെയും പഞ്ചായത്ത് അംഗങ്ങളെയും അറിയിച്ചതോടെ സംഭവം പുറത്തറിഞ്ഞു.

tRootC1469263">

പൊലീസും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. പാത്രത്തില്‍ നെക്ലേസ്, വളകള്‍, മോതിരങ്ങള്‍, കമ്മല്‍ തുടങ്ങിയ 22 സ്വര്‍ണാഭരണങ്ങള്‍ ഉണ്ടായിരുന്നു. ഇവയുടെ ആകെ ഭാരം ഏകദേശം 466 മുതല്‍ 470 ഗ്രാം വരെയാണ്. പുരാതനകാല രീതിയിലുള്ള ഡിസൈനുകളുള്ളവയാണിവയെന്നാണ് പ്രാഥമിക നിരീക്ഷണം. അതിനാല്‍ തന്നെ കോടികള്‍ വിലമതിക്കുമെന്നാണ് വിലയിരുത്തല്‍.
'ആഭരണങ്ങള്‍ പുരാതന ഡിസൈനുകളുള്ളതാണ്. പുരാവസ്തു വകുപ്പ് പഠനം നടത്തിയ ശേഷം ഇവയുടെ കാലഘട്ടം കൃത്യമായി അറിയാന്‍ കഴിയും.' ലക്കുണ്ഡി ഹെറിറ്റേജ് ഏരിയ ഡെവലപ്‌മെന്റ് അതോറിറ്റി കമ്മീഷണര്‍ ശരണു ഗോഗേരി പറഞ്ഞു. അതേസമയം വിദ്യാര്‍ത്ഥിയുടെ സത്യസന്ധതയാണ് ഈ സംഭവത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ് എന്നായിരുന്നു ഗദഗ് എസ്പി രോഹന്‍ ജഗദീശിന്റെ പ്രതികരണം.

സര്‍ക്കാര്‍ നടപടിക്രമങ്ങള്‍ പാലിച്ച് സ്വര്‍ണാഭരണങ്ങള്‍ തഹസില്‍ദാര്‍ക്ക് കൈമാറി.

Tags