പെൺവാണിഭ റാക്കറ്റിന് പെൺകുട്ടിയെ വിറ്റു; ആറുദിവസത്തിനിടെ പത്തുപേർ പീഡിപ്പിച്ചു ,പിതാവും മുത്തശ്ശിയും പിടിയിലായതിങ്ങനെ

rape

മൈസൂരു: ചിക്കമഗളൂരിലെ  ബിരൂർ ഹോബ്ലിയിൽ 16-കാരിയെ പെൺവാണിഭത്തിന് വിറ്റ സംഭവത്തിൽ പിതാവും മുത്തശ്ശിയുമടക്കം മൂന്നുപേർ അറസ്റ്റിൽ. അമ്മ നഷ്ടപ്പെട്ട കുട്ടിയെ പിതാവ് ഗിരീഷ്, മുത്തശ്ശി നാഗരത്ന എന്നിവർ പണത്തിനായി ഭരത് ഷെട്ടി എന്നയാൾക്ക് വിൽക്കുകയായിരുന്നു. തുടർന്ന് ഭരത് ഷെട്ടി പെൺകുട്ടിയെ മംഗളൂരുവിലേക്ക് കൊണ്ടുപോയി.

tRootC1469263">

അവിടെ കുട്ടിയെ ആറുദിവസത്തിനിടെ പത്തുപേർ പീഡിപ്പിച്ചതായാണ് പരാതി. പീഡനം സഹിക്കവയ്യാതെ കുട്ടി ആരുമറിയാതെ മംഗളൂരുവിൽനിന്ന് സ്വന്തം നാട്ടിലെത്തി വിവരം അമ്മാവനെ അറിയിക്കുകയായിരുന്നു. അമ്മാവൻ കുട്ടിയെയുംകൂട്ടി ബിരൂർ പോലീസ് സ്റ്റേഷനിൽ പരാതിനൽകി. തുടർന്ന് പോലീസ് ഗിരീഷ്, ഗിരീഷിന്റെ മാതാവ് നാഗരത്ന, ഭരത് ഷെട്ടി എന്നിവരെ അറസ്റ്റുചെയ്തു. മറ്റുപ്രതികൾക്കായി തിരച്ചിൽ ആരംഭിച്ചതായി പോലീസ് അറിയിച്ചു.

Tags