മുംബൈയില്‍ കാല്‍നടയാത്രക്കാരുടെ ഇടയിലേക്ക് ബസ് ഇടിച്ചുകയറി നാല് പേര്‍ മരിച്ചു

d

സിസിടിവി ക്ലിപ്പില്‍ ഒരാള്‍ ബസിന്റെ ചക്രങ്ങള്‍ക്കടിയില്‍ കുടുങ്ങി കിടക്കുന്നതും കാണാം.

മുംബൈ: മുംബൈയിലെ ഭാണ്ഡൂപ്പില്‍ തിങ്കളാഴ്ച രാത്രി കാല്‍നടയാത്രക്കാരുടെ ഇടയിലേക്ക് മുംബൈ സിവില്‍ ട്രാന്‍സ്പോര്‍ട്ട് സ്ഥാപനമായ ബെസ്റ്റിന്റെ ബസ് ഇടിച്ചുകയറി മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ നാല് പേര്‍ മരിക്കുകയും ഒമ്ബത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.ബസ് ഡ്രൈവറെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും അയാള്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

tRootC1469263">

മുംബൈയിലെ ഭാണ്ഡൂപ്പ് പ്രാന്തപ്രദേശത്തുള്ള തിരക്കേറിയ സ്റ്റേഷന്‍ റോഡില്‍ രാത്രി 10 മണിയോടെയാണ് അപകടം. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്, പ്രദേശത്തെ ആളുകളെ ബസ് ഇടിച്ചു തെറിപ്പിച്ച നിമിഷം ഇതില്‍ പതിഞ്ഞിട്ടുണ്ട്.

ഒരു ബസ് പെട്ടെന്ന് പിന്നിലേക്ക് നീങ്ങുമ്ബോള്‍ നിരവധി യാത്രക്കാര്‍ റോഡരികില്‍ നില്‍ക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. വാഹനം അടുത്തെത്തുമ്ബോള്‍, ആളുകള്‍ പരിഭ്രാന്തരായി ഓടുന്നത് കാണാം.

സിസിടിവി ക്ലിപ്പില്‍ ഒരാള്‍ ബസിന്റെ ചക്രങ്ങള്‍ക്കടിയില്‍ കുടുങ്ങി കിടക്കുന്നതും കാണാം. അപകടം നടന്ന സ്ഥലത്തിന് സമീപമുള്ള ഒരു വസ്ത്രശാലയില്‍ സ്ഥാപിച്ചിരുന്ന നിരീക്ഷണ ക്യാമറയിലാണ് സംഭവം പതിഞ്ഞത്.

അപകടത്തില്‍പ്പെട്ട വെറ്റ്-ലീസ്ഡ് മിഡി ബസ് ഒലെക്‌ട്ര ഗ്രീന്‍ടെക്കില്‍ നിന്ന് വാടകയ്ക്കെടുത്തതാണ്. ബെസ്റ്റ് പിന്തുടരുന്ന വെറ്റ് ലീസ് മോഡല്‍ പ്രകാരം, കരാറുകാരനോ ഓപ്പറേറ്ററോ ആണ് ബസിന്റെ ഇന്ധനച്ചെലവ്, ഡ്രൈവര്‍, അറ്റകുറ്റപ്പണികള്‍ എന്നിവയുടെ ചെലവ് വഹിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു.

Tags