ഉത്തരേന്ത്യയിൽ അതിശൈത്യം
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത ശൈത്യതരംഗം ജനജീവിതം ദുസ്സഹമാക്കുന്നു. വടക്കൻ മേഖലകളിൽ താപനില അസാധാരണമാംവിധം താഴ്ന്നതോടെ പലയിടങ്ങളിലും ജനജീവിതം പൂർണ്ണമായും സ്തംഭിച്ച അവസ്ഥയിലാണ്. ജമ്മു കാശ്മീരിൽ മഞ്ഞുവീഴ്ച രൂക്ഷമായതിനെത്തുടർന്ന് താപനില -7°C ലേക്ക് താഴ്ന്നു. കനത്ത മഞ്ഞുവീഴ്ചയെത്തുടർന്ന് മലയോര മേഖലകളിൽ ഗതാഗതം തടസ്സപ്പെടുകയും സുരക്ഷാ കാരണങ്ങളാൽ ജമ്മു-ശ്രീനഗർ ദേശീയപാത അടച്ചിടാൻ അധികൃതർ നിർദ്ദേശം നൽകുകയും ചെയ്തു.
tRootC1469263">രാജ്യതലസ്ഥാനമായ ഡൽഹിയിൽ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ താപനിലയാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. -1°C ലേക്ക് താപനില പതിച്ചതോടെ നഗരം അക്ഷരാർത്ഥത്തിൽ തണുത്തുറഞ്ഞു. അതിശൈത്യത്തോടൊപ്പം അന്തരീക്ഷത്തിൽ കനത്ത പുകമഞ്ഞ് പടർന്നത് കാഴ്ചപരിധി കുറയ്ക്കുകയും ഇത് വ്യോമ-റെയിൽ ഗതാഗതത്തെ സാരമായി ബാധിക്കുകയും ചെയ്തു. ഡൽഹിയിൽ നിന്നുള്ള നിരവധി വിമാനങ്ങളും ട്രെയിനുകളും റദ്ദാക്കുകയോ സമയം മാറ്റുകയോ ചെയ്തിട്ടുണ്ട്.
ഡൽഹിക്കും കാശ്മീരിനും പുറമെ പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലും ശൈത്യതരംഗം ശക്തമാണ്. പുലർച്ചെ അനുഭവപ്പെടുന്ന അതിശക്തമായ മൂടൽമഞ്ഞ് റോഡ് ഗതാഗതത്തിന് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. വരും ദിവസങ്ങളിലും ശൈത്യം തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തണുപ്പ് പ്രതിരോധിക്കുന്നതിനായി ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിക്കുകയും രാത്രികാല അഭയകേന്ദ്രങ്ങൾ സജ്ജമാക്കുകയും ചെയ്തിട്ടുണ്ട്.
.jpg)


