പൊലീസ് കസ്റ്റഡിയില്‍ ക്രൂര മർദ്ദനത്തിന് ഇരയായ ദളിത് യുവാവിനെ സ്വകാര്യ പുനരധിവാസ കേന്ദ്രത്തില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
മരിച്ച നിലയിലാണ് ദർശനെ ആശുപത്രിയിലെത്തിച്ചതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. നെഞ്ചിലും കാലുകളിലും ഒന്നിലധികം മുറിവുകളുണ്ടായിരുന്നു. പോസ്റ്റ്‌മോർട്ടത്തില്‍ ശരീരത്തില്‍ നിരവധി പഴയ പരിക്കുകളുണ്ടായിരുന്നതായി റിപ്പോർട്ടുണ്ട്.
ബംഗളൂരു: ബംഗളൂരുവില്‍ പൊലീസ് കസ്റ്റഡിയില്‍ ക്രൂര മർദ്ദനത്തിന് ഇരയായ ദളിത് യുവാവിനെ സ്വകാര്യ പുനരധിവാസ കേന്ദ്രത്തില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ദർശൻ എന്ന യുവാവായിരുന്നു മരിച്ചത്.
കഴിഞ്ഞ 12നുണ്ടായ സംഘർഷത്തെത്തുടർന്നുള്ള കേസില്‍ ദർശനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ പവനും മറ്റ് രണ്ട് പൊലീസുകാരും ദർശനെ ക്രൂരമായി ആക്രമിച്ചതായും നടക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നതായും ദർശന്റെ അമ്മ ആദിലക്ഷ്മി ആരോപിക്കുന്നു..
tRootC1469263">അമിതമായ മദ്യപാനമുള്ളതിനാല്‍ 15ന് പൊലീസ് നിർദ്ദേശപ്രകാരം ദർശനെ പുനരധിവാസ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. അഡ്മിഷനായി 2500 രൂപ നല്‍കിയെന്നും ആദിലക്ഷ്മി പറയുന്നു. ദർശൻ സുഖം പ്രാപിക്കുന്നതായി എല്ലാ ദിവസവും കുടുംബത്തെ അറിയിക്കുകയും ചെയ്തിരുന്നു.
26ന് ശ്വസന സംബന്ധമായ ബുദ്ധിമുട്ടു കാരണം ദർശൻ മരിച്ചെന്ന് അറിയിച്ചു. കുടുംബാംഗങ്ങള്‍ അവിടെയെത്തിയപ്പോള്‍ മൃതദേഹം പുനരധിവാസ കേന്ദ്രത്തിലുണ്ടായിരുന്നില്ല. നെലമംഗല സർക്കാർ ആശുപത്രിയിലേക്ക് മൃതദേഹം മാറ്റി.
മരിച്ച നിലയിലാണ് ദർശനെ ആശുപത്രിയിലെത്തിച്ചതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. നെഞ്ചിലും കാലുകളിലും ഒന്നിലധികം മുറിവുകളുണ്ടായിരുന്നു. പോസ്റ്റ്‌മോർട്ടത്തില്‍ ശരീരത്തില്‍ നിരവധി പഴയ പരിക്കുകളുണ്ടായിരുന്നതായി റിപ്പോർട്ടുണ്ട്.ആരോപണ വിധേയരായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയും പുനരധിവാസ കേന്ദ്രത്തിലെ ജീവനക്കാർക്കെതിരെയും മാടനായകനഹള്ളി പൊലീസ് കേസെടുത്തു.
.jpg)


