ഉത്തരേന്ത്യയിൽ കാലാവസ്ഥാ വ്യതിയാനം രൂക്ഷം

oman snow

 ന്യൂഡൽഹി: ഉത്തരേന്ത്യയിൽ കാലാവസ്ഥാ വ്യതിയാനം രൂക്ഷമാകുന്നു. ഏപ്രിൽ മാസത്തിലും ശൈത്യകാലത്തിന് സമാനമായ സാഹചര്യമാണ് പഞ്ചാബ്, ഹരിയാന, ഹിമാചൽ പ്രദേശ്, ഡൽഹി എന്നിവിടങ്ങളിൽ അനുഭവപ്പെടുന്നത്. അപ്രതീക്ഷിതമായുണ്ടായ കനത്ത മഴയും മഞ്ഞുവീഴ്ചയും വൻ കൃഷിനാശത്തിന് ഇടയാക്കുമെന്ന ആശങ്കയിലാണ് കർഷകർ.

ഹിമാചൽ പ്രദേശിന്റെ ഉയർന്ന മേഖലകളിൽ ഈ മാസം മഞ്ഞുവീഴ്ച രേഖപ്പെടുത്തിയിട്ടുണ്ട്. കനത്ത മഴയെത്തുടർന്ന് ഷിംലയിലെ ഖരാപഥർ, നർക്കണ്ഡ, ചമ്പ, ലാഹോൾ-സ്പിതി, മണാലി എന്നിവിടങ്ങളിൽ ഉരുൾപൊട്ടലുണ്ടായി. ഇതോടെ പല വിദൂര ഗ്രാമങ്ങളും ഒറ്റപ്പെട്ട നിലയിലാണ്. വരും ദിവസങ്ങളിലും ഇടിമിന്നലോടു കൂടിയ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചതിനെ തുടർന്ന് മേഖലകളിൽ ഓറഞ്ച്, യെല്ലോ അലേർട്ടുകൾ പുറപ്പെടുവിച്ചു.

പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽ മണിക്കൂറിൽ 40–60 കി.മീ വേഗതയിൽ വീശിയടിച്ച ശക്തമായ കാറ്റും മഴയും താപനിലയിൽ വൻ ഇടിവുണ്ടാക്കി. ചിലയിടങ്ങളിൽ താപനില സാധാരണയേക്കാൾ 10 ഡിഗ്രി വരെ താഴ്ന്നു. ചണ്ഡീഗഡ്, ലുധിയാന, അമൃത്‌സർ എന്നിവിടങ്ങളിൽ ജനങ്ങൾ വീണ്ടും കമ്പിളി വസ്ത്രങ്ങളും ജാക്കറ്റുകളും ധരിച്ച് പുറത്തിറങ്ങുന്ന കാഴ്ചയാണ് കാണുന്നത്. തലസ്ഥാന നഗരിയിലും ശക്തമായ മഴയെത്തുടർന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ചൂടിൽ നിന്ന് ആശ്വാസം ലഭിച്ചെങ്കിലും കാലാവസ്ഥയിലുണ്ടായ പെട്ടന്നുള്ള മാറ്റം ജനങ്ങളെ ആശങ്കയിലാക്കുന്നതാണ്.

Tags