ബംഗാളിൽ 152 മണ്ഡലങ്ങളിൽ മുതിർന്ന ഉദ്യോഗസ്ഥരെ ആർ.ഒമാരായി നിയമിച്ചു

Election Commission to investigate BLO's public suicide threat, demanding removal of Muslim votes

പശ്ചിമ ബംഗാളിൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി റിട്ടേണിംഗ് ഓഫീസർമാരുടെ (RO) നിയമനത്തിൽ നിർണ്ണായക മാറ്റം വരുത്തി തിരഞ്ഞെടുപ്പ് കമ്മീഷൻ. സംസ്ഥാനത്തെ 152 നിയമസഭാ മണ്ഡലങ്ങളിൽ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ്, സബ് ഡിവിഷണൽ ഓഫീസർ അല്ലെങ്കിൽ അതിനു മുകളിലുള്ള പദവിയിലുള്ള മുതിർന്ന ഉദ്യോഗസ്ഥരെ റിട്ടേണിംഗ് ഓഫീസർമാരായി നിയമിച്ചു. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലെ മാനദണ്ഡങ്ങൾക്കനുസൃതമായി ആദ്യമായാണ് ബംഗാളിൽ ഇത്രയും ഉയർന്ന റാങ്കിലുള്ള ഉദ്യോഗസ്ഥരെ ഈ ചുമതല ഏൽപ്പിക്കുന്നത്.

tRootC1469263">

സ്വാതന്ത്ര്യലബ്ധിക്കുശേഷം പശ്ചിമ ബംഗാളിൽ മാത്രം പിന്തുടർന്നിരുന്ന രീതി തിരുത്തിക്കൊണ്ടാണ് ഈ നീക്കം. മറ്റ് സംസ്ഥാനങ്ങളിൽ മുതിർന്ന ഉദ്യോഗസ്ഥർ ഈ പദവി വഹിക്കുമ്പോൾ ബംഗാളിൽ ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസർ തലത്തിലുള്ള ജൂനിയർ ഓഫീസർമാരെയായിരുന്നു റിട്ടേണിംഗ് ഓഫീസർമാരായി നിയമിച്ചിരുന്നത്. ഇത് സംബന്ധിച്ച് 2023-ൽ കമ്മീഷൻ നൽകിയ നിർദ്ദേശങ്ങൾ പാലിക്കാത്തതിനെത്തുടർന്ന്, 2026 ജനുവരിയിലും ഫെബ്രുവരിയിലും സംസ്ഥാന സർക്കാരിന് കമ്മീഷൻ പ്രത്യേക ഓർമ്മപ്പെടുത്തലുകൾ അയച്ചിരുന്നു.

 തിരഞ്ഞെടുപ്പ് കമ്മീഷന്റെ കർശന നിലപാടിനെത്തുടർന്ന്, ആവശ്യമായ സീനിയോറിറ്റിയുള്ള ഉദ്യോഗസ്ഥരെ വിട്ടുനൽകാൻ സംസ്ഥാന സർക്കാർ ഒടുവിൽ സമ്മതിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ 294 മണ്ഡലങ്ങളിലേക്കുമുള്ള ആർ.ഒമാരുടെ പട്ടിക കമ്മീഷൻ വ്യാഴാഴ്ച പുറത്തിറക്കി. മുതിർന്ന ഉദ്യോഗസ്ഥർ ചുമതലയേൽക്കുന്നതോടെ ഭരണപക്ഷത്തോടോ മറ്റ് രാഷ്ട്രീയ പാർട്ടികളോടോ പക്ഷപാതം കാണിക്കാതെ സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കാൻ കഴിയുമെന്നാണ് കമ്മീഷന്റെ വിലയിരുത്തൽ.

Tags