രാജ്യത്ത് ക്രൈസ്‌തവർക്കെതിരായ ആക്രമണങ്ങൾക്ക് പിന്നിൽ ആർഎസ്‌എസ് സംഘടനകളായ ബജ്‌റംഗ്‌ദളും വിഎച്ച്‌പിയും ; ഓർത്തഡോക്‌സ് സഭ
മഹാരാഷ്ട്രയിൽ മതപരിവർത്തനം ആരോപിച്ച് അറസ്റ്റിലായ മലയാളി വൈദികനും ഭാര്യയുമടക്കം 12 പേർക്ക് ജാമ്യം ലഭിച്ചത് കഴിഞ്ഞദിവസമാണ്.ഇതിനിടെ രാജ്യത്ത് ക്രിസ്മസ് സമയത്ത് നടന്ന ക്രൈസ്‌തവർക്കെതിരായ ആക്രമണത്തിൽ രൂക്ഷമായി പ്രതികരിച്ച് ഓർത്തഡോക്‌സ് സഭ. ക്രൈസ്‌തവർക്കെതിരായ ആക്രമണങ്ങൾക്ക് പിന്നിൽ ആർഎസ്‌എസ് സംഘടനകളായ വിഎച്ച്‌പിയും ബജ്റംഗ്‌ദളുമാണെന്ന് സഭാദ്ധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ തൃതീയൻ കാത്തോലിക്കാ ബാവ പറഞ്ഞു. ഏത് മതത്തിലും മതഭ്രാന്തന്മാരുണ്ടാകാമെന്നും അവരെ നിയന്ത്രിക്കാൻ ഉത്തരവാദിത്തപ്പെട്ടവർ രാജ്യത്തെ ഭരണകർത്താക്കളാണെന്നും കാത്തോലിക്കാ ബാവ സൂചിപ്പിച്ചു.
tRootC1469263">കന്യാസ്‌ത്രീകൾ കഴിഞ്ഞ് ഇപ്പോൾ വൈദികരെ ആക്രമിച്ചു. പള്ളികളുടെ പുറത്തുള്ള ക്രിസ്‌മസ് ആഘോഷങ്ങൾ നശിപ്പിക്കുകയാണ് പള്ളിക്കകത്തേക്കും ഇവർ കയറാനും അധികം താമസമില്ലെന്നും ബാവ ഓർമ്മിപ്പിച്ചു. ക്രിസ്ത്യൻ സമൂഹത്തിന് എതിരായി നടക്കുന്ന ആക്രമണങ്ങളിൽ ശരിയായ ബോധവത്കരണം വേണമെന്നും ബസേലിയോസ് മാർത്തോമ തൃതീയൻ കാത്തോലിക്കാ ബാവ ആവശ്യപ്പെട്ടു. കോട്ടയം പനയമ്പാല സെന്റ് മേരീസ് പള്ളിയിൽ പെരുന്നാൾ സന്ദേശം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം.
.jpg)


