എഐ മനുഷ്യബുദ്ധിക്ക് പകരക്കാരനല്ല, മറിച്ച് മനുഷ്യന്റെ പ്രവർത്തനങ്ങളെ സഹായിക്കുന്ന പങ്കാളിയായാണ് പ്രവർത്തിക്കേണ്ടത് ; പ്രധാനമന്ത്രി
ഡൽഹി: നിർമിത ബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) തൊഴിൽ മേഖലയെ ബാധിക്കുമെന്ന യുവജനങ്ങളുടെ ആശങ്കയ്ക്ക് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹിയിൽ നടന്ന ‘ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റ് 2026’-ൽ യുവാക്കളുമായി സംസാരിക്കവെ, എഐ എന്നത് മനുഷ്യബുദ്ധിക്ക് പകരക്കാരനല്ലെന്നും മറിച്ച് മനുഷ്യന്റെ പ്രവർത്തനങ്ങളെ സഹായിക്കുന്ന പങ്കാളിയായാണ് പ്രവർത്തിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ സാങ്കേതികവിദ്യയുടെ വരവോടെ തൊഴിലുകൾ ഇല്ലാതാകുമെന്ന ഭയത്തിന് ഏറ്റവും നല്ല മരുന്ന് ശരിയായ രീതിയിലുള്ള തയ്യാറെടുപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
tRootC1469263">ചരിത്രത്തിലെ വ്യാവസായ വിപ്ലവം മുതൽ ഇന്റർനെറ്റിന്റെ വരവ് വരെ ഉണ്ടായ സമാനമായ മാറ്റങ്ങളെ പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു. പുതിയ സാങ്കേതികവിദ്യകൾ ഒരിക്കലും തൊഴിലുകൾ ഇല്ലാതാക്കിയിട്ടില്ലെന്നും പകരം തൊഴിലുകളുടെ സ്വഭാവം മാറ്റുകയാണ് ചെയ്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആവർത്തന സ്വഭാവമുള്ള ജോലികൾ എഐ ഏറ്റെടുക്കുന്നതോടെ മനുഷ്യർക്ക് കൂടുതൽ സർഗാത്മകമായ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കും. ഡോക്ടർമാർക്കും അധ്യാപകർക്കും അഭിഭാഷകർക്കും കൂടുതൽ കാര്യക്ഷമതയോടെ സേവനം നൽകാൻ ഈ സാങ്കേതികവിദ്യ സഹായിക്കും. യുവാക്കളുടെ തൊഴിൽ സുരക്ഷിതമാക്കാൻ സർക്കാർ ‘സ്കില്ലിങ്, റീ-സ്കില്ലിങ്’ മേഖലകളിൽ വൻ നിക്ഷേപം നടത്തുന്നുണ്ടെന്നും ഇന്ത്യ എഐ മിഷനിലൂടെ ലോകത്തെ തൊഴിൽ വിപണിയെ നയിക്കാൻ ഇന്ത്യൻ യുവാക്കൾ പ്രാപ്തരാകുമെന്നും അദ്ദേഹം പറഞ്ഞു.
.jpg)


