വാക്‌സിനില്ല; സംസ്ഥാനത്ത് 74,300 കുട്ടികള്‍ക്ക് മുണ്ടിനീര്

mundineeru vaccination
mundineeru vaccination

ഗുരുതരസാഹചര്യത്തില്‍ പ്രത്യുത്പാദന വ്യവസ്ഥയെവരെ ബാധിക്കാവുന്ന രോഗമാണിത്

കോട്ടയം: 14 മാസത്തിനിടെ സംസ്ഥാനത്ത് 74,300 കുട്ടികള്‍ക്ക് മുണ്ടിനീര് സ്ഥിരീകരിച്ചു. 2017-നുശേഷം മുണ്ടിനീര് അടക്കമുള്ള മൂന്നു രോഗങ്ങളെ ചെറുക്കുന്ന എംഎംആര്‍ വാക്‌സിന്‍ നല്‍കാത്തത് രോഗബാധ കൂടാന്‍ കാരണമാകുന്നു. വാക്‌സിന്‍ ഡോസ് അനുവദിക്കുന്നത് കേന്ദ്രസര്‍ക്കാരാണ്. 2017-ല്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം തയ്യാറാക്കിയ വാക്‌സിനേഷന്‍ പട്ടികയില്‍ എംഎംആര്‍ ഉള്‍പ്പെടുത്തിയില്ല. മീസില്‍സ്, റൂബെല്ല വാക്‌സിന്‍ മാത്രമാണ് കേന്ദ്രം വിതരണംചെയ്യുന്നത്. 

tRootC1469263">

കേരളം കുറച്ചുകാലത്തേക്ക് എഎംആര്‍ വാക്‌സിന്‍ വാങ്ങി കുട്ടികള്‍ക്ക് നല്‍കിയെങ്കിലും തുടര്‍ന്നില്ല. മുണ്ടിനീര് വ്യാപനം കണ്ട സാഹചര്യത്തില്‍ 2017-ലെ നയം തിരുത്തി എംഎംആര്‍ അനുവദിക്കണമെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. 

വയനാട്ടില്‍ മുണ്ടിനീര് വ്യാപനത്തെ തുടർന്ന് ഒരു സ്‌കൂള്‍ 29 ദിവസം അടച്ചിടേണ്ടിവന്നു. ആലപ്പുഴയില്‍ എട്ട് സ്‌കൂളുകള്‍ 21 ദിവസം ക്ലാസ് ഒഴിവാക്കി. കൊല്ലം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിലും കൂടുതലായി രോഗം റിപ്പോര്‍ട്ട് ചെയ്തു. ഇവിടെയും സ്‌കൂളുകള്‍ ഒരാഴ്ചയ്ക്കുമേല്‍ അടച്ചിട്ടു. വൈറസാണ് മുണ്ടിനീര് ബാധയ്ക്കു കാരണം. ഗുരുതരസാഹചര്യത്തില്‍ പ്രത്യുത്പാദന വ്യവസ്ഥയെവരെ ബാധിക്കാവുന്ന രോഗമാണിത്. 

Tags