രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും ദഹനം മെച്ചപ്പെടുത്താനും തുളസി

Tulsi

നമ്മുടെ സംസ്‌കാരത്തിലും പാരമ്പര്യത്തിലും ഉയർന്ന സ്ഥാനമാണു തുളസിക്കുള്ളത്. തുളസി വെറും സസ്യമല്ല, മറിച്ച് ദിവ്യമായ ഔഷധമാണ്. വാസ്തുസംബന്ധമായ പ്രശ്നങ്ങൾക്കും വീട്ടിലെ അശാന്തിക്കും ലളിതവും ചെലവു കുറഞ്ഞതുമായ പരിഹാരമാണ് തുളസിച്ചെടി വളർത്തുക എന്നത്.

കാലാവസ്ഥ മാറുമ്പോൾ നിരന്തരം ശല്യംചെയ്യുന്ന ജലദോഷം, ചുമ, അലർജി, ആസ്ത്മ തുടങ്ങിയ അസുഖങ്ങളെ പ്രതിരോധിക്കാൻ തുളസിക്കു കഴിയും. അതുകൊണ്ടാണ് തുളസിയെ ഭൂതഘ്നി എന്നു വിളിക്കുന്നത്.

നമുക്കു കാണാൻ കഴിയാത്ത വൈറസുകളെയും ബാക്ടീരിയകളെയും ഭൂതങ്ങളെപ്പോലെ കണക്കാക്കിയാൽ, അവയിൽനിന്ന് സംരക്ഷണം നൽകാൻ തുളസിക്ക് സാധിക്കും.

ആയുർവേദത്തിലെ ഇതിന്‍റെ പ്രാധാന്യം കണക്കിലെടുത്താണ് സുരസ എന്നും പൂജയ്ക്കു ഉപയോഗിക്കുന്നതുകൊണ്ടാണ് ദേവപ്രിയ എന്നും തുളസി അറിയപ്പെടുന്നത്.

തുളസി ഇലകൾ നേരിട്ടു കടിച്ചുചവച്ചു തിന്നാൻ പാടില്ല. തുളസിയിൽ അടങ്ങിയിരിക്കുന്ന മെർക്കുറി പല്ലിലെ കാത്സ്യം നശിപ്പിക്കാൻ സാധ്യതയുണ്ട്. അതിനാൽ തുളസി കഴിക്കുമ്പോൾ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കണം.

തുളസി വെള്ളത്തിലിട്ട് തിളപ്പിച്ചോ, പേസ്റ്റ് രൂപത്തിലാക്കിയോ കഴിക്കാം. കുട്ടികൾക്കു തേൻ ചേർത്ത വെള്ളത്തിൽ നൽകാം. ചായയിലോ, കഷായത്തിലോ ചേർത്തു മുതിർന്നവർക്കും ഉപയോഗിക്കാം.

രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും ദഹനം മെച്ചപ്പെടുത്താനും ശ്വസന സംബന്ധമായ ആരോഗ്യത്തിനും തുളസി മികച്ചൊരു ഉപാധിയാണെന്ന് ആയുർവേദ വിദഗ്ധർ പറയുന്നു.

Tags