അധോലോക ബന്ധങ്ങളും കള്ളപ്പണത്തിന്റെ സ്വാധീനവും ; ബോളിവുഡ് സിനിമകൾ ഉപേക്ഷിച്ചതിന്റെ കാരണം വ്യക്തമാക്കി കമൽ ഹാസൻ

The economic burden of the global crisis should not be placed on the shoulders of the common people, taxes should be reduced: Kamal Haasan

  തെന്നിന്ത്യൻ സിനിമയുടെ സമാനതകളില്ലാത്ത ലോകനായകനാണ് കമൽ ഹാസൻ. എന്നാൽ തമിഴ് സിനിമ മാത്രമല്ല, അദ്ദേഹം കൈവെച്ച ഭാഷകളിലെല്ലാം തന്റെതായ മുദ്ര പതിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. തെലുങ്ക്, മലയാളം, ഹിന്ദി തുടങ്ങിയ ഭാഷകളിൽ തിളങ്ങിയ അദ്ദേഹം കന്നഡയിലും ബംഗാളിയിലും വരെ അഭിനയ മികവ് തെളിയിച്ചിട്ടുണ്ട്. 1974-ൽ തന്റെ ഗുരുനാഥനായ കെ. ബാലചന്ദറിന്റെ 'ആയ്ന' എന്ന ചിത്രത്തിലൂടെയാണ് കമൽ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്. എന്നാൽ, വർഷങ്ങൾക്ക് ശേഷമാണ് അദ്ദേഹം ഹിന്ദി സിനിമയിൽ സജീവമാകുന്നത്.

1981-ൽ ബാലചന്ദർ തന്നെ സംവിധാനം ചെയ്ത 'ഏക് ദൂജെ കേ ലിയേ' എന്ന ചിത്രത്തിലൂടെ കമൽ ഹാസൻ ബോളിവുഡിൽ തരംഗമായി മാറി. ഈ ചിത്രം ബോക്സ് ഓഫീസിൽ വൻ വിജയമാണ് കൈവരിച്ചത്. തുടർന്ന് 'സനം തേരി കസം', 'സാദ്മ', 'സാഗർ', 'ഗിരഫ്താർ' തുടങ്ങിയ ചിത്രങ്ങളിലൂടെ ബോളിവുഡിലെ മുൻനിര നായകന്മാർക്കൊപ്പം അദ്ദേഹം തിളങ്ങി. അമിതാഭ് ബച്ചൻ, ഋഷി കപൂർ തുടങ്ങിയ സൂപ്പർതാരങ്ങൾക്കൊപ്പമുള്ള അദ്ദേഹത്തിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാൽ, ഇത്രയധികം വിജയങ്ങൾ നേടിയിട്ടും 1985-ന് ശേഷം അദ്ദേഹം ബോളിവുഡിൽ നിന്ന് പെട്ടെന്ന് അപ്രത്യക്ഷനായി. പിന്നീട് 1997-ൽ 'ചാച്ചി 420' എന്ന ചിത്രത്തിലൂടെ മാത്രമാണ് അദ്ദേഹം ഒരു ഹിന്ദി ചിത്രവുമായി തിരിച്ചെത്തിയത്.

താൻ എന്തുകൊണ്ടാണ് ബോളിവുഡ് കരിയർ ഉപേക്ഷിച്ചതെന്ന് പിന്നീട് ഒരു അഭിമുഖത്തിൽ കമൽ ഹാസൻ തുറന്നുപറയുകയുണ്ടായി. അന്നത്തെ കാലത്ത് ബോളിവുഡ് താരങ്ങൾക്ക് ലഭിച്ചിരുന്ന അത്രയും ആഡംബര ജീവിതം തനിക്കില്ലായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. ഒരേസമയം ആറ് സിനിമകളിൽ വരെ അഭിനയിക്കാനുള്ള സാമ്പത്തിക ശേഷി അന്ന് അദ്ദേഹത്തിനുണ്ടായിരുന്നില്ല. സ്വന്തം വസ്ത്രങ്ങൾ പോലും സ്വയം കഴുകേണ്ടി വന്നിരുന്ന സാഹചര്യത്തെക്കുറിച്ച് അദ്ദേഹം ഓർത്തെടുത്തു. എന്നാൽ ഇതിനേക്കാളൊക്കെ ഉപരിയായി ബോളിവുഡിനെ അന്ന് വിഴുങ്ങിയിരുന്ന അധോലോക ബന്ധങ്ങളും കള്ളപ്പണത്തിന്റെ സ്വാധീനവുമാണ് അദ്ദേഹത്തെ അവിടെനിന്നും അകറ്റിയത്.

സിനിമയിലെ കള്ളപ്പണ ഇടപാടുകളോട് പൊരുത്തപ്പെടാൻ തനിക്ക് സാധിക്കില്ലായിരുന്നു എന്ന് അദ്ദേഹം വ്യക്തമാക്കി. അധോലോക ഭീഷണികൾക്ക് വഴങ്ങാനോ അതിനെതിരെ നിരന്തരം പോരാടി ജീവിക്കാനോ അദ്ദേഹം ആഗ്രഹിച്ചില്ല. കള്ളപ്പണവുമായി യാതൊരു ബന്ധവുമില്ലാതെ, പൂർണമായും സുതാര്യമായി ജീവിക്കാനായിരുന്നു അദ്ദേഹത്തിനും സഹോദരനും താല്പര്യം. വലിയ ആഡംബരങ്ങളില്ലെങ്കിലും സ്വന്തം അധ്വാനത്തിൽ വാങ്ങിയ കാറിൽ സഞ്ചരിക്കുന്നതിലായിരുന്നു തനിക്ക് സന്തോഷമെന്നും, ബോളിവുഡിലെ ആ മലിനമായ അന്തരീക്ഷത്തിൽ തുടരാൻ താല്പര്യമില്ലാത്തതുകൊണ്ടാണ് താൻ അവിടെനിന്നും പിന്മാറിയതെന്നും താരം വെളിപ്പെടുത്തി. 

Tags