'പ്രാക് വാങ്ങി കാന്‍സര്‍ വന്ന് ചാകാന്‍ നില്‍ക്കരുത്';കൂട്ടിക്കല്‍ ജയചന്ദ്രന്റെ ഭാര്യയുടെ ശബ്ദസന്ദേശം പുറത്തുവിട്ട് യുവതി

jayachandran

സരിത സരിന്‍ എന്ന യുവതിയാണ് നടന്റെ ഭാര്യ ബസന്തി അയച്ച വോയ്‌സ് തന്റെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്

സ്ത്രീ വിരുദ്ധത നിറഞ്ഞ കുറിപ്പ് എഴുതിയതിന് കൂട്ടിക്കല്‍ ജയചന്ദ്രനെ വിമര്‍ശിച്ച യുവതിക്ക് എതിരെ നടന്റെ ഭാര്യ അയച്ച ശബ്ദ സന്ദേശം പുറത്ത്. സമൂഹമാധ്യമത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഈ വിഷയത്തില്‍ കൂട്ടിക്കല്‍ ജയചന്ദ്രനെതിരെ വിമര്‍ശനവുമായി എത്തിയ സരിത സരിന്‍ എന്ന യുവതിയാണ് നടന്റെ ഭാര്യ ബസന്തി അയച്ച വോയ്‌സ് തന്റെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. വെറുതെ പ്രാക് വാങ്ങി കാന്‍സര്‍ വന്ന് ചാകാന്‍ നില്‍ക്കരുതെന്നും തന്റെ ഭര്‍ത്താവിന്റെ കാര്യം താന്‍ നോക്കിക്കോളാം എന്നാണ് ബസന്തി യുവതി അയച്ച വോയിസ് ക്ലിപ്പില്‍ പറയുന്നത്.
'ഞങ്ങളുടെ വീട്ടിലെ പ്രശ്‌നങ്ങള്‍ ഞങ്ങള്‍ തീര്‍ത്തോളാം മോളേ, ഞാന്‍ കൂട്ടിക്കല്‍ ജയചന്ദ്രന്റെ ഭാര്യയാണ്. നീ ഇപ്പോള്‍ പൊക്കിക്കൊണ്ട് നില്‍ക്കുന്നുണ്ടല്ലോ, നീ നിന്റെ വീട്ടിലെ കാര്യങ്ങള്‍ നോക്ക്, ഒരാള്‍ ഒരു പോസ്റ്റ് ഇട്ടാല്‍ അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പറയുക. അത് മനസ്സിലായില്ലെങ്കില്‍ മിണ്ടാതിരിക്കുക, എന്തിനാ വെറുതെ ഓരോന്നു പറഞ്ഞ് പ്രാക് വാങ്ങി കാന്‍സര്‍ വന്ന് ചാകാന്‍ നില്‍ക്കുന്നത്. എന്റെ ഭര്‍ത്താവിന്റെ കാര്യം ഞാന്‍ നോക്കിക്കോളാം, നീ നിന്റെ വീട്ടിലെ കാര്യങ്ങള്‍ നോക്ക്', ബസന്തി അയച്ച വോയിസ് ക്ലിപ്പിന്റെ പൂര്‍ണരൂപം.

tRootC1469263">

ഒരു കുറിപ്പിനൊപ്പമാണ് സരിത സരിന്‍ ബസന്തിയുടെ വോയിസ് പങ്കുവെച്ചിരിക്കുന്നത്. 'ഒരു സ്ത്രീയെ അഭിനന്ദിക്കുന്നുവെന്ന വ്യാജനെ സ്ത്രീ വിരുദ്ധത എഴുതി വയ്ക്കുക, അത്തരം സ്ത്രീകള്‍ സമൂഹത്തില്‍ ഉണ്ടോയെന്ന് ഉറപ്പില്ല എന്നാലും പറയുന്നുവെന്നാണ് പോസ്റ്റ്, സമൂഹത്തില്‍ ഉണ്ടോയെന്ന് ഉറപ്പില്ലാത്ത കാര്യം എഴുതി വെക്കണമെങ്കില്‍ മിസ്റ്റര്‍ കൂജയ്ക്ക് അത് സ്വന്തമായി ഉണ്ടായ അനുഭവം ആണോയെന്ന് സംശയം തോന്നിയത് ഒരു തെറ്റാണോ?'.


ഇങ്ങനെ ആശയങ്ങളോട് പൊരുത്തക്കേട് പറയുന്നവര്‍ക്ക് വരുന്നവരെ പ്രാകി കാന്‍സര്‍ വരുത്തുന്ന ദിവ്യ ശക്തിയുള്ള കൂജയുടെ ഭാര്യയോടാണ്, നിങ്ങള്‍ക്ക് അയാള്‍ എഴുതി വെച്ചിരിക്കുന്നതിലെ തെറ്റ് എന്താണെന്ന് മനസ്സിലാക്കാന്‍ പറ്റാത്ത അജ്ഞത മനസിലാക്കാം. കാരണം സ്വന്തം ഭര്‍ത്താവ് എന്ത് പറഞ്ഞാലും അതിലെ തെറ്റും ശരിയും പറയാനുള്ള സ്വാതന്ത്ര്യം നിങ്ങള്‍ക്ക് ഉണ്ടോന്ന് അറിയില്ല. പക്ഷേ ഒരു സമൂഹത്തെ ബാധിക്കുന്ന കാര്യം പറയുമ്പോള്‍ തിരുത്തുക എന്നൊരു ധാര്‍മികത ഉള്ളത് കൊണ്ട് പറയുന്നു. ആരെങ്കിലും പ്രാകുമ്പോഴോ, ആരുടെയെങ്കിലും പ്രാക് കിട്ടിയാലോ വരുന്ന രോഗം അല്ല 'കാന്‍സര്‍'. സ്ത്രീവിരുദ്ധത പറഞ്ഞതും പോരാഞ്ഞിട്ട് കാന്‍സര്‍ രോഗം ബാധിക്കുന്നത് ശാപം കിട്ടിയത് കൊണ്ടാണെന്നുള്ള സ്റ്റേറ്റ്‌മെന്റ് കൂടി', എന്നാണ് സരിത സരിന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
കഴിഞ്ഞ ദിവസം നടി മഞ്ജു വാര്യരെ പ്രശംസിച്ച് കുട്ടിക്കല്‍ ജയചന്ദ്രന്‍ പങ്കുവെച്ച കുറിപ്പ് ആണ് വിവാദമായത്. ബൈക്ക് ഓടിച്ച് ധനുഷ്‌കോടി പോയ മഞ്ജുവിന്റെ സാഹസികയാത്രയുമായി ബന്ധപ്പെട്ടായിരുന്നു ജയചന്ദ്രന്റെ കുറിപ്പ്. വീട്ടില്‍ മടിപിടിച്ച് ഒതുങ്ങിക്കൂടി, സംശയരോഗികളായി കഴിയുന്ന ഭാര്യമാര്‍ നമുക്കിടയില്‍ ഉണ്ടെങ്കില്‍ അത്തരക്കാര്‍ക്ക് അപവാദമാണ് മഞ്ജു വാര്യരെന്ന് നടന്‍ കുറിച്ചു.

'മാസത്തിലെ പതിനഞ്ച് ദിവസം മാസമുറ ആകാത്തതിന്റെ കുറ്റവും, ബാക്കി പതിനഞ്ച് ദിവസം അത് കഴിഞ്ഞതിന്റെ കുറ്റവും ഇടയ്‌ക്കെങ്ങാനും ഒരു ദിവസം കിട്ടിയാല്‍ അതില്‍ പിസിഓഡിയെയും കൂട്ടുപിടിച്ച് മടിച്ചിരിക്കുന്ന സ്ത്രീകള്‍ നമ്മുടെ സമൂഹത്തില്‍ ഉണ്ടെങ്കില്‍. ജീവിക്കാന്‍ സാഹസം വേണ്ടി വരുന്നതിനാല്‍, യോജിച്ച് പോകാന്‍ പറ്റാത്ത ബന്ധത്തില്‍ കടിച്ച് തൂങ്ങി ഭര്‍ത്താവ് കൊണ്ടു വരുന്ന ഭക്ഷണവും കഴിച്ച് അയാളെ സംശയരോഗിയാക്കി; മറ്റുള്ളവരുടെ ഭാര്യമാര്‍ക്ക് ആശ്വാസത്തിന്റെ മൊത്തവ്യാപാരവുമായി ദൂരങ്ങളില്‍ കാത്തിരിക്കുന്ന കരിങ്കോഴികളുമായി സമാധാനക്കരാറുണ്ടാക്കുന്ന സ്ത്രീകള്‍ നമുക്കിടയില്‍ ഉണ്ടെങ്കില്‍.. (ഉണ്ടോയെന്നറിയില്ല) 'ഉണ്ടെങ്കില്‍' അത്തരക്കാര്‍ക്ക് അപവാദമാണ് മഞ്ജുവാര്യര്‍!...NB: ഉള്ളത് അംഗീകരിക്കണം എന്ന മനോഭാവാര്‍ഥം എഴുതുന്നത്!''- എന്നായിരുന്നു കൂട്ടിക്കല്‍ ജയചന്ദ്രന്റെ വാക്കുകള്‍.

Tags