വാരണസിയിൽ 19കാരിയെ കൂട്ട ബലാത്സംഗം ചെയ്ത് കേസ് : 12 പേർ പിടിയിൽ


ലക്‌നൗ: വാരണസിയിൽ 19കാരിയെ 23 പേർ ചേർന്ന് ബലാൽസംഗത്തിനിരയാക്കിയ സംഭവത്തിൽ 12 പേർ അറസ്റ്റിലായി. കേസിലെ മറ്റ് പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി. 19 കാരിയായ യുവതിയെ ആറ് ദിവസമാണ് 23 പേർ ചേർന്ന് ക്രൂരബലാത്സംഗത്തിന് ഇരയ്ക്കിയത്.
കഴിഞ്ഞമാസം 29നാണ് കേസിന് ആസ്പദമായ സംഭവം. സുഹൃത്തിനൊപ്പം വാരണാസിയിലെ ഒരു ബാറിൽ എത്തിയ പെൺകുട്ടിയെ അവിടെവെച്ച് പ്രതികൾ ശീതള പാനീയത്തിൽ മയക്കുമരുന്ന് നൽകി ബോധം കെടുത്തി. പിന്നീട് വിവിധ ഹോട്ടലുകളിൽ എത്തിച്ച് ക്രൂര ബലാൽസംഗത്തിന് ഇരയാക്കി.
പെൺകുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പൊലീസ് പെൺകുട്ടിയെ കണ്ടെത്തിയത്. പെൺകുട്ടിയെ ബലാത്സംഗം ചെയ്തവരിൽ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ടവരും മുൻ സുഹൃത്തുക്കളും ഉൾപ്പെടുന്നു. സംഭവത്തിൽ 23 പേർക്കെതിരെ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ഇതിൽ 12 പേരാണ് ഇപ്പോൾ പോലീസിന്റെ പിടിയിലായത്. മറ്റ് പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി.
