ഓഹരി വിപണിയിൽ വൻ ലാഭം നേടാമെന്ന വാഗ്ദാനം നൽകി തട്ടിപ്പ് ; ഹരിപ്പാട് സ്വദേശിയായ 73കാരന് നഷ്ടമായത് എട്ടു കോടി രൂപ
ആലപ്പുഴ: ഓഹരി വിപണിയിൽ വൻ ലാഭം നേടാമെന്ന വാഗ്ദാനത്തിൽ വിശ്വസിപ്പിച്ച് ഹരിപ്പാട് സ്വദേശിയായ പ്രവാസിയിൽ നിന്ന് എട്ടുകോടിയിലധികം രൂപ തട്ടിയെടുത്തതായി പരാതി. സംഭവത്തിൽ 8,08,81,317 രൂപ നഷ്ടമായി. പ്രവാസിയുടെ മകന്റെ പരാതിയിൽ ആലപ്പുഴ സൈബർ ക്രൈം പോലിസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. സമൂഹ മാധ്യമങ്ങളിലൂടെയാണ് തട്ടിപ്പുസംഘം പ്രവാസിയെ സമീപിച്ചത്. ഓഹരി വിപണിയിൽ പണം നിക്ഷേപിച്ചാൽ വൻ ലാഭം ലഭിക്കുമെന്ന രീതിയിൽ ചാറ്റിംഗിലൂടെ വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. ഓഹരി നിക്ഷേപ സ്ഥാപനത്തിന്റെ പ്രതിനിധിയെന്ന വ്യാജേന സ്ത്രീ അയച്ചുനൽകിയ ട്രേഡിംഗ് ആപ്പ് ഇൻസ്റ്റാൾ ചെയ്താണ് പ്രവാസി നിക്ഷേപം ആരംഭിച്ചത്. വ്യാജ ആപ്പിലെ വിർച്വൽ അക്കൗണ്ടിൽ നിക്ഷേപിച്ച തുകയ്ക്ക് ലാഭവിഹിതം ലഭിക്കുന്നതായി കാണിച്ചായിരുന്നു തട്ടിപ്പ്. 2025 സെപ്റ്റംബർ 24 മുതൽ ഡിസംബർ 20 വരെ നാലു ബാങ്ക് അക്കൗണ്ടുകളിലൂടെയായി 73 തവണയാണ് പ്രവാസി പണം കൈമാറിയത്. ഇതിന് പിന്നിൽ അന്തർ സംസ്ഥാന തട്ടിപ്പുസംഘമാണെന്നതാണ് അന്വേഷണത്തിലെ പ്രാഥമിക നിഗമനം.
tRootC1469263">റിലയൻസ് കാപ്പിറ്റൽ ലിമിറ്റഡിന്റെ പേരിനോട് സാമ്യമുള്ള 'സി778 റിലയൻസ് കാപ്പിറ്റൽ ഇൻവെസ്‌റ്റേഴ്‌സ് ഹബ്' എന്ന പേരിലാണ് തട്ടിപ്പുസംഘം പ്രവർത്തിച്ചത്. ഗ്രൂപ്പിന്റെ പ്രതിനിധികളെന്ന നിലയിൽ പരിചയപ്പെടുത്തി പ്രവാസിയെ വാട്‌സ്ആപ്പ് ഗ്രൂപ്പിലും അംഗമാക്കി. ഗ്രൂപ്പിലുണ്ടായിരുന്ന ഏകദേശം 60 നമ്പറുകളും തട്ടിപ്പുകാരുടേതായിരുന്നു. വിവിധ അക്കൗണ്ടുകളിൽ നിന്ന് നിക്ഷേപം നടത്തിയതായും ലാഭം ലഭിച്ചതായും കാണിക്കുന്ന വ്യാജ സ്‌ക്രീൻഷോട്ടുകൾ ഗ്രൂപ്പിൽ പ്രചരിപ്പിച്ചാണ് വിശ്വാസം ഉറപ്പിച്ചത്. സംഭവത്തിൽ സൈബർ ക്രൈം പോലിസ് അന്വേഷണം തുടരുകയാണ്.
.jpg)


