12 പേരെ വിഷം കുത്തിവെച്ച് കൊന്ന ക്രൂരനായ ഫ്രഞ്ച് ഡോക്ടർക്ക് ജീവപര്യന്തം തടവ്

court
court

ബെസാൻകോൻ (ഫ്രാൻസ്) : സഹപ്രവർത്തകരെ അധിക്ഷേപിക്കാനും കൂടുതൽ നല്ല പദവി നേടാനുമായി 30 പേർക്ക് വിഷം കുത്തിവെക്കുകയും 12 ​പേരെ കൊല്ലുകയും ചെയ്ത ക്രൂരനായ ഫ്രഞ്ച് ഡോക്ടർക്ക് ജീവപര്യന്തം തടവ്. 53കാരനായ ഫ്രെഡറിക് പെച്ചിയർ എന്ന അനസ്തെറ്റിസ്റ്റിനെയാണ് ഫ്രഞ്ച് കോടതി ശിക്ഷിച്ചത്. ബെസാൻകോൻ നഗരത്തിലെ രണ്ട് ക്ലിനിക്കുകളിൽ ഇയാൾ ജോലി ചെയ്യുന്നുണ്ട്. 2008 നും 2017നും ഇടയിൽ അസാധാരണ സാഹചര്യങ്ങളിൽ 30 പേർക്ക് ഹൃദയാഘാതം ഉണ്ടാവുകയും 12 ​പേർ മരിക്കുകയുംചെയ്ത സാഹചര്യത്തിലാണ് ഡോക്ടർക്കെതിരെ സംശയമുയർന്നത്.

tRootC1469263">

ഇയാളുടെ ഏറ്റവും പ്രായം കുറഞ്ഞ ഇര നാല് വയസുള്ള കുട്ടിയായിരുന്നു. 2016 ൽ ഇയാളുടെ ശസ്ത്രക്രിയക്ക് വിധേയയായ കുട്ടി രണ്ട് ഹൃദയാഘാതങ്ങളിൽ നിന്നാണ് രക്ഷപ്പെട്ടത്. 89 വയസായ വ്യക്തിയായിരുന്നു ഏറ്റവും പ്രായം കൂടിയ ഇര. ഇയാൾക്ക് തടവുവിധിച്ച കോടതി ഇയാളെ ആജീവനാന്തം മെഡിക്കൽ പ്രാക്ടീസിൽ നിന്ന് വിലക്കുകയും ചെയ്തു. എന്നാൽ വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് ഇയാളുടെ വക്കീൽ പറഞ്ഞു. മുന്നു മാസം നീണ്ടുനിന്ന വിചാരണക്കൊടുവിലാണ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്.

അനിയന്ത്രിതമായ അളവിൽ പൊട്ടാസ്യം, അഡ്രിനാലിൻ, രക്തം കട്ടപിടിക്കുന്നതിന് തടസ്സമാകുന്ന പദാർത്ഥങ്ങൾ തുടങ്ങിയവ രോഗികൾക്ക് കുത്തിവെച്ച് അവരിൽ കാർഡിയാക് അറസ്റ്റ് സൃഷ്ടിക്കുക എന്ന ക്രൂര വിനോദമായിരുന്നു ഇയാൾ നടത്തിയിരുന്നതെന്ന് കോടതി കണ്ടെത്തി. കൂടെയുള്ള മറ്റ് ഡോക്ടർമാരെ അപകീർത്തിപ്പെടുത്താനായി പാവപ്പെട്ട രോഗികളെ ഇരയാക്കുകയായിരുന്നു ഇയാൾ. കൂടെയുള്ള ഡോക്ടർമാരെ മോശക്കാരായി തനിക്ക് കൂടുതൽ പദവി തട്ടിയെടുക്കാനായി ഇയാൾ ചെയ്ത ക്രൂരകൃത്യം 30 രോഗികളെയാണ് ദുരിതത്തിലാക്കിയത്. സാധാരണ അളവിൽ നിന്ന് 100 ഇരട്ടി സോഡിയമാണ് ഇയാൾ കുത്തിവെച്ചിരുന്നത്. 

Tags