പൂച്ച കുറുകെ ചാടിയാൽ ദോഷമോ?

cat superstition

 നല്ല കാര്യങ്ങൾക്ക് പോകുന്ന സമയത്ത് കരിമ്പൂച്ച വഴി മുറിച്ചുകടന്നാൽ അത് ദോഷസൂചനയാണെന്നൊരു വിശ്വാസം സമൂഹത്തിൽ വ്യാപകമാണ്. അത്തരമൊരു സംഭവം നടന്നാൽ യാത്ര പോലും മാറ്റിവെക്കുന്നവരുണ്ട്. എന്നാൽ ഇതെല്ലാം അന്ധവിശ്വാസമാണെന്ന് കരുതി അവഗണിക്കുന്നവരും കുറവല്ല.

അന്ധവിശ്വാസങ്ങൾ പിന്തുടരുന്നതിൽ മലയാളികളും പിന്നിലല്ലെന്ന് പറയേണ്ടി വരും. പ്രധാനമായ കാര്യങ്ങൾക്കായി പുറപ്പെടുമ്പോൾ കറുത്ത പൂച്ച കുറുകെ കടന്നാൽ കാര്യങ്ങൾ വിജയിക്കില്ലെന്നാണ് പലരുടെയും ധാരണ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും ഇത്തരത്തിലുള്ള വിശ്വാസങ്ങൾ ഇന്നും നിലനിൽക്കുന്നത് ശ്രദ്ധേയമാണ്.

യൂറോപ്യന്മാരാണ് പണ്ട്കാലത്ത് കറുത്ത പൂച്ചകളെ ദുശ്ശകനുമായി കണക്കാൻ തുടങ്ങിയത്. സ്പെയിനിലും കറുത്ത പൂച്ചകളെ കേന്ദ്രീകരിച്ച് പല കഥകൾ പല കാലങ്ങളിലായി പ്രചരിച്ചിരുന്നു. ദുർ‍മന്ത്രി വാദികൾ കറുത്ത പൂച്ചയുടെ വേഷത്തിൽ‍ പ്രത്യക്ഷപ്പെടുമെന്നതിനാൽ സ്പാനിഷ് ജനത കറുച്ച പൂച്ചകളെ അകറ്റി നിർത്തുകയും ദുശ്ശകുനങ്ങളായി കണക്കാകുകയും ചെയ്തിരുന്നു.

യാത്രക്കിടെ പൂച്ച കുറുകെ ചാടിയാൽ കാളകൾ ഉൾ‍പ്പെടെയുള്ള മൃഗങ്ങൾ പരിഭ്രാന്തരാകുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇന്ത്യയിൽ കരിമ്പൂച്ചയെ കേന്ദ്രീകരിച്ചുള്ള വിശ്വാസങ്ങളുടെ തുടക്കം ഇങ്ങനെയാണെന്നാണ് കരുതപ്പെടുന്നത്. എന്നാൽ കറുത്ത പൂച്ച കുറുകെ ചാടിയാൽ ഉദ്ദേശിക്കുന്ന കാര്യങ്ങൾക്ക് വിഘ്നമുണ്ടാക്കുമെന്ന വിശ്വാസം ഉത്ഭവിക്കുന്നത് ഇംഗ്ലണ്ടിൽ‍ നിന്നാണ്. വാമൊഴിയായി പ്രചരിച്ച കഥകളാണ് കറുത്ത പൂച്ചകളെ അകറ്റി നിർത്തുന്നതിനും ഭീതിയോടെ മാത്രം നോക്കിക്കാണുന്നതിനും ഇടയാക്കിയത്. ഇന്ത്യയിൽ ബ്രിട്ടീഷ് ആധിപത്യത്തിന് പിന്നാലെയാണ് ജനങ്ങൾ ഇത്തരം കെട്ടുകഥകൾക്ക് പിന്നാലെ പോകാൻ ആരംഭിച്ചത്.

പൂച്ചകളെ ആരാധിച്ചിരുന്ന ഈജിപ്ഷ്യൻമാരുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ് പൂച്ചകളുമായുള്ള വിശ്വാസങ്ങളും. 300 ബിസി കാലഘട്ടത്തിലാണ് ഇവ ഉടലെടുക്കുന്നത്. പൂച്ചയെ കൊല്ലുന്നത് വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമായും അക്കാലത്ത് കണക്കാക്കപ്പെട്ടിരുന്നുവെന്നും ചരിത്രം പറയുന്നു.

പൂച്ചയും ദുർമന്ത്രവാദവും തമ്മിൽ വലിയ ബന്ധമില്ലെന്നും മനുഷ്യർ കരിമ്പൂച്ചകളോട് പുലർത്തുന്ന സമീപനത്തിൽ മാറ്റം വരുത്തേണ്ടതുണ്ടെന്നുമാണ് പിൽക്കാലത്ത് പലരും പറഞ്ഞുവച്ചത്. അന്ധവിശ്വാസങ്ങൾക്ക് പിന്നാലെ കണ്ണുമടച്ച് പോകുന്ന ഒരു ജനതയെ തിരുത്താനായിരുന്നു പലരും ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. കരിമ്പൂച്ചകളെ കണ്ടാൽ ഭയക്കുന്ന സമൂഹം ഇവയെ കല്ലെറിഞ്ഞ് ഓടിക്കാനും ആക്രമിക്കാനും ഒരു മടിയും കാണിക്കാറുമില്ല.

ഒരിക്കൽ ഒരു അച്ഛനും മകനും യാത്രാ മധ്യേ ഒരു പൂച്ചയെ കണ്ടുവെന്നും മാർഗ്ഗ തടസ്സം സൃഷ്ടിച്ചു. പൂച്ചയെ കല്ലെറിഞ്ഞ് ഓടിച്ച ശേഷം ഇരുവരും യാത്ര തുടർന്നുവെങ്കിലും മന്ത്രവാദിയുടെ വീട്ടിലേയ്ക്കാണ് പൂച്ച ഓടിപ്പോയത്. പിറ്റേദിവസം അച്ഛനും മകനും നടക്കാനിറങ്ങിയപ്പോൾ കാലിന് പരിക്കേറ്റ മന്ത്രവാദിയെ കണ്ടുമുട്ടിയെന്നുമാണ് ഐതിഹ്യം. തലേദിവസം കല്ലേറ് കിട്ടിയത് പൂച്ചയുടെ വേഷത്തിലെത്തിയ മന്ത്രവാദിക്കാണെന്നാണ് ഐതിഹ്യത്തിന് പിന്നിലെ വിശ്വാസം.

Tags