പാകിസ്ഥാൻ ഐഎസ്ഐക്ക് ചാരപ്രവർത്തനം നടത്തിയ മുൻ ബ്രഹ്മോസ് എഞ്ചിനീയർക്ക് ജീവപര്യന്തം തടവ് വിധിച്ച് കോടതി
നാഗ്പൂർ: പാകിസ്ഥാൻ ഐഎസ്ഐക്ക് വേണ്ടി ചാരപ്രവർത്തനം നടത്തിയെന്നാരോപിച്ച് 2018ൽ അറസ്റ്റിലായ ബ്രഹ്മോസ് എയ്‌റോസ്‌പേസ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ മുൻ എഞ്ചിനീയർ നിശാന്ത് പ്രദീപ്കുമാർ അഗർവാളിന് നാഗ്പൂർ കോടതി ജീവപര്യന്തം തടവ് വിധിച്ചു.
അഡീഷണൽ സെഷൻസ് ജഡ്ജി എം വി ദേശ്പാണ്ഡെ, ഐടി ആക്ടിലെ സെക്ഷൻ 66 (എഫ്) പ്രകാരം ശിക്ഷാർഹമായ കുറ്റത്തിന് ക്രിമിനൽ പ്രൊസീജ്യർ കോഡിൻ്റെ (സിആർപിസി) സെക്ഷൻ 235 പ്രകാരം അഗർവാളിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തി ജീവപര്യന്തം തടവിന് ശിക്ഷിക്കുകയായിരുന്നു.
ബ്രഹ്മോസ് എയ്‌റോസ്‌പേസിലെ സീനിയർ സിസ്റ്റം എഞ്ചിനീയറായ അഗർവാളിന് 2018 ഒക്‌ടോബറിൽ 27 വയസ്സുള്ളപ്പോൾ ഉത്തർപ്രദേശ് ആൻ്റി ടെററിസം സ്‌ക്വാഡും (എടിഎസ്) മിലിട്ടറി ഇൻ്റലിജൻസും (എംഐ) നടത്തിയ സംയുക്ത ഓപ്പറേഷനിൽ ചാരവൃത്തി ആരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ടു.
അഗർവാൾ ബ്രഹ്മോസിനെക്കുറിച്ചുള്ള സെൻസിറ്റീവ് ഡാറ്റ ചോർത്തിയോ എന്ന് ഏജൻസികൾ അന്വേഷിച്ചു വരികയായിരുന്നു. ഒഎസ്എയുടെയും ഇന്ത്യൻ പീനൽ കോഡിൻ്റെയും (ഐപിസി) വിവിധ കർശന വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.