ജിമ്മില്‍ നിന്ന് അടിയന്തര സഹായം തേടി ഫോണ്‍ കോള്‍ ; പൊലീസെത്തിയപ്പോള്‍ പരാതിക്കാരില്ല

google news
jim

ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ജിമ്മില്‍ സ്മാര്‍ട്ട് വാച്ച് ഉണ്ടാക്കിയ പൊല്ലാപ്പ് വൈറലായിരിക്കുകയാണ്. ഇവിടെ ഒരു ജിമ്മില്‍ നിന്ന് പൊലീസിന്റെ എമര്‍ജന്‍സി ഹെല്‍പ്ലൈനിലേക്ക് ഒരു കോള്‍ വന്നു. ഇതോടെ പൊലീസ് നേരെ സ്ഥലത്തേക്ക് തിരിച്ചു.  ജിമ്മിലെത്തി എന്താണ് പ്രശ്‌നം, ആരാണ് സഹായത്തിനായി വിളിച്ചത് എന്ന് ചോദിച്ചപ്പോഴാണ് ജിമ്മിലുള്ള ആര്‍ക്കും അങ്ങനെയൊരു കോളിനെ കുറിച്ച് അറിവില്ലെന്ന് മനസിലായത്. അവരാരും വിളിച്ചിട്ടില്ലെന്നും തറപ്പിച്ച് പറഞ്ഞു.
തുടര്‍ന്ന് പൊലീസ് ജിമ്മില്‍ ആകെ പരിശോധന നടത്തി. ഇതിനിടെ കോള്‍ വന്നത് എവിടെ നിന്നാണെന്നും പൊലീസ് കണ്ടെത്തി. ജിമ്മിലെ തന്നെ ഒരു ട്രെയിനറുടെ ഫോണില്‍ നിന്നാണ് കോള്‍ വന്നിരിക്കുന്നത്. എന്നാലിദ്ദേഹത്തിന് ഇതെക്കുറിച്ച് അറിവുമില്ല. പക്ഷേ ഡയല്‍ഡ് നമ്പറുകളില്‍ അവസാനം പൊലീസ് എമര്‍ജന്‍സ് ഹെല്‍പ്!ലൈന്‍ നമ്പര്‍ കിടക്കുന്നുമുണ്ട്. 
പിന്നീടാണ് ഏവര്‍ക്കും വ്യക്തമാകുന്നത്. ബോക്‌സിംഗ് ട്രെയിനറായ ജെയ്മി അലെയ്ന്‍ തന്റെ ആപ്പിള്‍ വാച്ച് ധരിച്ചുകൊണ്ട് ഒരാളെ പരിശീലിപ്പിക്കുകയായിരുന്നു. ഇതിനിടെ പലവട്ടം വാച്ചിലെ ബട്ടണുകള്‍ ഞെങ്ങി അനാവശ്യമായി ഓരോ ഓപ്ഷനുകള്‍ തുറന്നുവരുന്നുണ്ടായിരുന്നു. ഇതോടെ ഇദ്ദേഹം വാച്ച് ഊരി മാറ്റിവച്ചു. എന്നാല്‍ ആപ്പിള്‍ ഉപഭോക്താക്കളുടെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ആപ്ലിക്കേഷനായ 'സിറി', ജെയ്!മി ട്രെയിന്‍ ചെയ്തുകൊണ്ടിരിക്കുന്ന ആള്‍ക്ക് നല്‍കിയ ചില നിര്‍ദേശങ്ങള്‍ തെറ്റിദ്ധരിക്കുകയായിരുന്നു. ട്രെയിനിംഗ് സമയത്ത് എണ്ണിക്കൊണ്ട് ഓരോ വര്‍ക്കൗട്ടും ചെയ്യിക്കുന്നതിനിടെ 112 എന്ന് ജെയ്!മി പറഞ്ഞതും, 'ഗുഡ് ഷോട്ട്' എന്ന് പറഞ്ഞതും  'സിറി' തെറ്റിദ്ധരിച്ച് എമര്‍ജന്‍സി നമ്പറായ 112 ലേക്ക് കോള്‍ ചെയ്യുകയായിരുന്നു.  എന്തായാലും സംഭവത്തിന്റെ നിജസ്ഥിതി അറിഞ്ഞതോടെ പൊലീസ് പിന്മാറി.
 

Tags